കഥാകാരനാകാതിരിക്കാൻ അയാൾക്കു കഴിയുമായിരുന്നില്ല. ജീവിതം അതിന്റെ പരീക്ഷണച്ചുഴികളിൽ അയാളെ പിടിച്ചു മുക്കിയപ്പോഴൊക്കെ കഥയുടെ ഒരു തരി കെടാതെ മനസ്സിൽ സൂക്ഷിച്ചിരുന്നു, പതിറ്റാണ്ടുകളോളം. സാധാരണക്കാരുമായി ഏറ്റവും ഇടപഴകുന്ന സർക്കാർ വകുപ്പുകളിലൊന്നായ റവന്യു ഡിപ്പാർട്മെന്റിൽ നിന്ന് തഹസിൽദാരായി വിരമിച്ചപ്പോൾ രമേശൻ മുല്ലശ്ശേരിക്കൊപ്പം കൂടെയിറങ്ങിപ്പോന്ന അനുഭവങ്ങളുടെ ഫയലുകളിൽ നിറയെ വൈവിധ്യമാർന്ന കഥാപാത്രങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു. അങ്ങനെ 2018ൽ ഇൻജുറി ടൈം എന്ന നോവൽ പുറത്തിറങ്ങി. ബർബരീകം, ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ എന്നീ രണ്ടു നോവലുകൾ 2019ൽ പുറത്തുവന്നശേഷം കഥയുടെ വഴിയേ ആയി അക്ഷര സഞ്ചാരം. 2020 ഒക്ടോബറിൽ ആദ്യ കഥ പുറത്തുവന്നു – സിസർകട്ട്. തുടർന്ന് എണ്ണം പറഞ്ഞ 6 കഥകൾ. ഝഷം, പുഴ വഴികളോട് മന്ത്രിച്ചത്, രണ്ടാം ഉയിർപ്പ്, ബഫർസോൺ, ചർവാകൻമാർ ഉണ്ടാകുന്നത്, വർണമുകിലുകൾ ചായുന്ന നേരത്ത് തുടങ്ങിയവ മലയാള കഥാസാഹിത്യത്തിൽ കരുത്തുറ്റ ഒരു എഴുത്തുകാരന്റെ വരവു വിളിച്ചോതി. എറണാകുളം – കോട്ടയം ജില്ലകളുടെ അതിരിലുള്ള പിറവവും സമീപപ്രദേശങ്ങളും ആ കഥകളിൽ നിത്യ സാന്നിധ്യമായി. മനുഷ്യമനസ്സിന്റെ അപരിചിത ഭൂമികകളിലൂടെയാണ് രമേശൻ മുല്ലശേരിയുടെ എഴുത്ത്. പരിചിത പരിസരങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെടുക്കുന്നത് വേറിട്ട ജീവിതക്കാഴ്ചകളാണ്. ആ കഥാജീവിതം വെളിപ്പെടുന്ന സംവാദം.
Premium
കഥകൾ നിറഞ്ഞ മനസ്സ് തുളുമ്പിയപ്പോൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.