സ്വർഗം, നരകം വഴി എന്നെഴുതിയ ബസ്, സ്റ്റാൻഡിന്റെ ഒരു ഇരുണ്ട മൂലയിൽ, അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നു. അതിന്റെ വാതിലുകൾ തുറന്നു വച്ചിരുന്നു. ചക്രങ്ങൾ നാലും നിത്യഘർഷണത്താൽ ഏതാണ്ടു തീരാറായിരുന്നു. ഋതുക്കളുടെ പ്രഹരം വണ്ടിയുടെ ഉടലിൽ ചതവുകളും നിറത്തിന് മങ്ങലും ഏൽപിച്ചു. പിഞ്ഞിത്തുടങ്ങിയ സീറ്റുകൾ, ഇളകി വീഴാതിരിക്കാൻ ചരടുകളാൽ ബന്ധിക്കപ്പെട്ടു കിടന്നു.
HIGHLIGHTS
- കഥയരങ്ങ് – മലയാളത്തിലെ പുതുകഥാകാരൻമാരുടെ ഏറ്റവും പുതിയ കഥകൾ