എത്ര പ്രയാസകരമായ കാലത്തും നാം സാഹിത്യവും കലയും സംഗീതവുമെല്ലാം ചർച്ച ചെയ്തുകൊണ്ടിരിക്കും. നാം അങ്ങനെയാണു ഭാവിയിലേക്കു നോക്കുന്നത്. സിറിയയിൽ ആഭ്യന്തരയുദ്ധം ശക്തമായിരുന്ന വർഷങ്ങളിൽ ദമാസ്കസിൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കു നടുവിലിരുന്നു പിയാനോ വായിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യന്റെ ഫോട്ടോ മാധ്യമങ്ങളിൽ വന്നിരുന്നു. കുടുംബാംഗങ്ങളെല്ലാം പലായനം ചെയ്തിട്ടും സംഗീത അധ്യാപകനായ ആ മനുഷ്യൻ തന്റെ ഫ്ലാറ്റിൽ പിയാനോ ക്ലാസുകളുമായി കഴിഞ്ഞുകൂടുകയായിരുന്നു. ഏഹം അഹമദിന്റെ പിയാനോ ക്ലാസുകൾ യൂട്യൂബിലും ഫെയ്സ്ബുക്കിലും പങ്കുവയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി വീണ്ടും ആക്രമണമുണ്ടായി. അങ്ങനെ പാതി തകർന്നുപോയ പാർപ്പിടത്തിനകത്തിരുന്ന് അദ്ദേഹം പിയാനോ വായിക്കുന്ന ചിത്രമാണു ലോകപ്രശസ്തമായിത്തീർന്നത്. ഒരു വാർത്താ ഏജൻസിയുടെ ഫൊട്ടോഗ്രഫറാണു അസാധാരണമായ ആ കാഴ്ച പകർത്തിയത്. പിന്നീട് ഫ്രാൻസിൽ അഭയം തേടിയ ആ മനുഷ്യൻ പറഞ്ഞ ജീവിതകഥ ഒടുവിൽ ഒരു പുസ്തകമായി ഇറങ്ങുകയുണ്ടായി. യുദ്ധകാലത്ത് സംഗീതം എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ആ ഗ്രന്ഥം (The Pianist from Syria : A Memoir by Aeham Ahmad)
Premium
പറന്നുപോകുന്ന ആത്മകഥയുടെ താളുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.