തുടക്കം അന്നാണ്, 1919 ൽ. ഇറ്റാലിയൻ ഭാഷയിൽ അതിന്റെ പേര് കടിച്ചാൽ പൊട്ടില്ല. ‘ഇറ്റാലിയൻ പോരാളികൾ’ എന്നർഥം വരും. വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള യാതൊരു സൂചനയും ആ പേരിലുണ്ടായിരുന്നില്ല. രണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം വന്നു, പേരും മാറി. പിൽക്കാലത്ത്, ലോകത്തിനു മുകളിൽ പലയിടത്തും പല കാലങ്ങളിലും പടർന്ന കറുപ്പു നിറത്തിന്റെ ഉദയം അവിടെ നിന്നായിരുന്നു, നാഷനൽ ഫാഷിസ്റ്റ് പാർട്ടി എന്ന ആ സംഘടനയിൽനിന്ന്. ഒരു കൊല്ലന്റെ മകനായി ജനിച്ച്, പത്രപ്രവർത്തകനായി വളർന്ന്, സോഷ്യലിസ്റ്റ് ആണെന്ന് ഭള്ള് പറഞ്ഞ്, ലോകത്തെ വിനാശത്തിന്റെ വക്കോളമെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ബെനിറ്റോ മുസോളിനി രൂപീകരിച്ച ആ സംഘടനയിൽനിന്ന്. രാജാവ് എന്ന പേരിന്റെ കുടയില്ലാതെ, ഒരു ഏകാധിപതിയുടെ കീഴിലുള്ള, ഒറ്റക്കല്ലിൽ പടുത്ത, ദേശസങ്കൽപം അവിടെ തുടങ്ങുന്നു.
ഈ പുസ്തകങ്ങളിൽ തെളിയുന്നു മുസോളിനിയുടെ ചിരികൾ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.