ADVERTISEMENT

പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്ന ജോലിയാണ് ഗവേഷണം. ആഴത്തിലുള്ള അറിവും മൗലികമായ നിരീക്ഷണങ്ങളുമാണ് സവിശേഷതകൾ. കണ്ടിട്ടും കാണാതെപോയ സത്യങ്ങളെ അനാവരണം ചെയ്ത്, പുതിയ മേഖലകളിലേക്ക് ചിന്തയെ നയിച്ച്, ആധികാരികവും സമഗ്രവുമായി അവതരിപ്പിക്കുന്ന വിവരങ്ങളെ ആദരവോടെ കണ്ട കാലമുണ്ടായിരുന്നു. എന്നാൽ, ഗവേഷകരുടെ എണ്ണം കൂടിയപ്പോൾ കള്ളസത്യങ്ങളും കൂടി. തട്ടിക്കൂട്ടുന്ന പ്രബന്ധങ്ങളുടെ എണ്ണം വർധിച്ചു. ഇതിനൊപ്പം, കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്ന തിരുത്തൽ സമൂഹവും ഉയർന്നുവന്നു. രണ്ടാമതൊന്നു വായിച്ചുനോക്കാതെ, മറ്റു പല ലേഖനങ്ങളിൽ നിന്നും പകർത്തുന്ന വിവരങ്ങൾ വെളിവാക്കപ്പെട്ടു. ബിരുദങ്ങൾ ലഭിച്ചാലും അവയുടെ പേരിൽ അംഗീകാരങ്ങളും പദവികളും നേടിയാലും വ്യാജസത്യങ്ങൾ ഓർമപ്പെടുത്തലായി തുടരും. മുന്നറിയിപ്പായും താക്കീതായും അവശേഷിക്കും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com