പറഞ്ഞിട്ടുമറഞ്ഞിട്ടുമൊന്നു-
മറിയാത്ത പോൽ നടിച്ച
നഷ്ടപ്രണയത്തിൻ നൊമ്പരവും പേറി;
വിഷാദത്തിൻ ചൂളയിൽ
വിജനമാം വീഥീയിലൂടിതാ..
അവശേഷിച്ചു പോയ
അൽപമാംവക്ഷിപ്തം പോലും
സസൂക്ഷ്മം ഞാനെൻ ചിപ്പിയാം
മനതാരിലടക്കം ചെയ്തിരിപ്പൂ!
കാലപ്പഴക്കത്താൽ വീര്യമേറും
കൽഭരണിയിലെ വീഞ്ഞുപോൽ
വീര്യമൊട്ടുമേ ചോരാതെയിന്നുമാ-
മധുരമാം വിസ്മൃതിയിൽ ഞാനിതാ..
കാണാനനേറെ കൊതിക്കുന്നു
കാതങ്ങളേറേയകലങ്ങളിലാണെന്നാലും.
ഏതു ദിക്കിൽ?
ഏതു ദിശയിൽ ഞാൻ തിരയണമോ?
ജീവിതാന്ത്യ വേളയിലൊരിക്കലെ–
ങ്കിലും കാണ്മതാവുമോ
യെൻ നഷ്ടപ്രണയത്തെ?
ഒന്നു കണ്ടിടാൻ മാത്രം;
നിൻ നിഴലെങ്കിലും
ഒരു വേള കണ്ടിടാൻ?