വായിച്ചെടുക്കാൻ പറ്റാത്ത
മനുഷ്യനെന്ന പുസ്തകം ...
തലയിലെന്നോ നെഞ്ചിലെന്നോ
തിരിച്ചറിയാന്‍ കഴിയാത്ത മനസ്സെന്ന
മായാജാലം ...
നമുക്കിരുന്ന് ആലോചിച്ചു കൂട്ടുവാൻ
ഇനിയുമെത്ര ...
ഇടവഴിയിലെ കാട്ടപ്പയിലകള്‍
ഉണക്കിത്തന്ന മുറിവുകള്‍.....
മഷിത്തണ്ടുകള്‍ മായ്ച്ചു തന്ന
അക്ഷരത്തെററുകള്‍...
പ്രഭാതങ്ങളിലെ വിശപ്പാറ്റിയ
പഴംകഞ്ഞിവറ്റുകള്‍
ഇന്നിന്റെ മുറിവുകളും വിശപ്പും
ശമിപ്പിക്കാനിന്ന് അന്യമായവ...
ഇവിടെയാണ് നീയെന്ന
ചിലന്തിയുടെ വയറെരിച്ച
വലകള്‍,
ബോധം മറച്ചെന്നെ വരിഞ്ഞു മുറുക്കിയത്.....
വീണ്ടുമാരോ മുറുക്കിത്തുപ്പിയ
ചോരക്കറകള്‍
തറവാട്ടു മണ്ണില്‍ മൂടപ്പെട്ട
ഓ൪മകളുടെ കലശങ്ങളായത് ...
നീലപ്പുഴുക്കളുടെ കണ്ണുകളിലൊളിച്ച്...
ഒടുവിലതേതോ ഒഴുക്കുവെളളത്തിലൂടെ
കടല്‍ തേടിപ്പോയത്