ADVERTISEMENT

പച്ചവിറകു നീറി പുകയുന്ന

കരിപിടിച്ചൊരടുക്കളയിൽ

ഉമിത്തീയിൽ നീറുമ്പോലൊരുവൾ

കനലൂതിയൂതി തീയാക്കുന്നു.

 

 

 

വക്ക് ചളുങ്ങിയ

അലുമിനിയം കലത്തിന്റെ

മൂട്ടിൽ തിളച്ചു മറിയുന്ന

റേഷനരിചോറ്.

 

 

 

കാലിയായ ബിസ്ക്കറ്റ് പാത്രത്തിൽ

തപ്പി കിട്ടിയ കുഞ്ഞു കഷ്ണം

കൊതിയോടെ വായിലേക്കിടുന്ന

കുഞ്ഞു കൈകൾ.

 

 

 

പഞ്ചാര പാത്രത്തിൽ പറ്റിയിരുന്ന

തരികൾ ചുരണ്ടിയെടുത്തവൾ

കളറു വെള്ളം കലക്കിയെനിക്ക് നീട്ടി.

കഞ്ഞിയടുപ്പിലെ പുകയടിച്ചെന്റെ കണ്ണ് നീറി.

 

 

 

യാത്രപറഞ്ഞിറങ്ങുമ്പോൾ

പണി കഴിഞ്ഞൊരുത്തൻ

നാലുകാലേൽ കേറിവന്ന്

ഇറയത്ത് മലർന്നടിച്ചു വീണു.

 

 

 

കുഞ്ഞുങ്ങൾ പേടിച്ചരണ്ട്

വാതിൽമറയിലൊളിച്ചു.

"വല്ലപ്പോഴ്ള്ളൂ ഇങ്ങനെ"

എന്നവൾ തലകുമ്പിട്ടു.

 

 

 

പഴങ്കഥയെന്ന് നിനച്ചത്

ഇന്നിന്റെ കാഴ്ചയെന്നു-

കണ്ടുള്ളുലഞ്ഞ്

തിരിഞ്ഞു നോക്കാതെ

ഞാനിറങ്ങി നടന്നു.

 

 

 

പുറകിലെന്തോ

പൊട്ടിത്തകരുന്നൊരൊച്ച

എനിക്കറിയാം

അതവളുടെ ഹൃദയമാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com