ADVERTISEMENT

ആറ്റുനോറ്റ് വാങ്ങിയൊരാ പളുങ്കു

പാത്രത്തിലേക്ക് ഞാനെനിക്കായി

പകർന്ന വറ്റുകൾ തിരിച്ചിടുമ്പോൾ 

കേട്ടു ഞാനമ്മ പറയുന്നത്

അതിഥികൾക്കായൊരുക്കിയ പാത്രമിതെന്ന്.

ഏറെ കൊതിച്ചു വാങ്ങിയൊരാ പുത്തൻ

കുപ്പായമൊന്നിട്ട് നോക്കിയപ്പോഴും 

പറഞ്ഞമ്മ തിരികെ വെക്കുവാൻ,

വിശേഷങ്ങളിൽ  അണിയാനുള്ളതാണത്രേ...

പുത്തൻ തലയിണയെന്റെ മുടിയിഴകളിലെ 

എണ്ണമൊത്തികുടിക്കുമ്പോളമ്മ പറഞ്ഞാ

പഴയ തലയിണയുടെ മുഷിഞ്ഞ നാറ്റത്തെ 

സഹിക്കുവാൻ കാരണം

അതു മറ്റാർക്കോ വേണ്ടി മാറ്റിവച്ചതത്രേ...

പാതി അടഞ്ഞ കണ്ണുകളോടെയാ

തെക്കേത്തൊടിയിലേക്കെന്നെയെടുക്കുമ്പോഴും

പതംപറഞ്ഞമ്മ ആശ തീർന്നില്ലയെന്റെ

കുഞ്ഞിനെന്ന്

അണിയാൻ കൊതിച്ചൊരു കുപ്പായമിട്ടെന്നെ യാത്രയാക്കിയപ്പോഴും

ചില്ലലമാരിയിലെ പളുങ്കു പാത്രങ്ങളും 

തേങ്ങിക്കരയുന്ന അമ്മയ്ക്ക് കൂട്ടായാരോ

കൊടുത്ത തലയിണയുമൊന്ന്

വിതുമ്പിയോ.......?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com