ADVERTISEMENT

മഴ കൊഴിഞ്ഞു കുഴഞ്ഞു

വീണ രാത്രിയിൽ

എത്രയോ ശലഭങ്ങൾ

ജീവൻ കൊഴിഞ്ഞു

പൂഴിയിൽ പുതഞ്ഞു പോയിരിക്കും

അവയുടെ ഇണകൾ

നെഞ്ചുപൊട്ടിക്കരഞ്ഞത്

നാം കേട്ടില്ല

തണുപ്പിൽ വിയർത്തു

വികൃതരായ് മഴച്ചൂരിൽ 

മിഴിയടഞ്ഞ 

ഇണ ശലഭങ്ങൾ

വിലാപം മുഴക്കി 

 

പുലരിയുടെ ആലസ്യം പൂണ്ട 

കണ്ണുകളിൽ സൂര്യൻ

വിഭ്രമങ്ങൾ വിതച്ചു

അപ്പോഴും 

നനഞു കുതിർന്ന പൂവിതളുകളിൽ

മുഖമമർത്തി   തേങ്ങിക്കൊണ്ടേയിരുന്നു

ശലഭങ്ങൾ...

 

പകല്പെയ്ത്തിനായി

മേഘങ്ങൾ മുഖം കനപ്പിച്ചു...

ഭൂമിയിലേക്കാഴ്നിറങ്ങാൻ

മഴക്കംബികൾ തിടുക്കപ്പെട്ടു

കാടിളക്കി കാതടപ്പിച്ചു 

കലിപൂണ്ടാടി തിമിർത്ത കാറ്റിൽ 

ശലഭങ്ങൾ ശവതാളങ്ങളുടെ

അപശ്രുതി നെഞ്ചിലേറ്റി

അനന്തതയുടെ ഗുഹാമുഖം

തേടി അലഞ്ഞുലഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com