വീട് - ഹരിദാസൻ കൂട്ടപുലാക്കിൽ എഴുതിയ കവിത

poem-veedu
Representative image. Photo Credit : Sanju Mani/Shutterstock.com
SHARE

പുറത്തു നിന്നു കാണുമ്പോൾ 

അകവും പുറവും നിറയ്ക്കുന്ന

ചന്തം!

അകത്തു 

കയറിയാൽ

ഉമ്മറത്തെ 

ചാരുകസേലയിൽ

നാളെയുടെ

 ആധികൾ പേറുന്ന

ഒരു തലേക്കെട്ട്.

അടുക്കളയിലെത്തിയാൽ

കാഴ്ചയ്ക്ക്,

ഇന്നലകളിലെ 

വ്യഥകൾ  പേറുന്ന 

     ഉറവവറ്റിയ

നെഞ്ചകം

വെള്ളത്തിനടി-

യിൽപെട്ടാലെന്നപോലെ വീർപ്പുമുട്ടിയ്ക്കുന്ന ഇടനാഴികൾ

ചുറ്റും

സ്നേഹമില്ലാത്ത കല്ലുകളാൽ ഭിത്തി.

ഒറളുകുത്തിയ 

മരങ്ങളാൽ വാതിൽ

വാതിലുചാരി, കയ്യിലെ ദീർഘചതുരത്തിലേയ്ക്ക് തല പൂഴ്ത്തിവച്ചിരിക്കുന്ന നാളെകളുടെ 

പ്രതീക്ഷകളില്ലാത്ത

 രണ്ടു

 ഉണ്ണിപ്പിണ്ടികൾ 

വെയിൽവന്നുവിളിച്ചിട്ടും ഉണരാത്ത അമ്മി,

 കാലങ്ങളായി തിരിയാത്ത ആട്ടുകല്ല്,

 വയറൊട്ടിയ കൊട്ടത്തളം.

ബക്കറ്റിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്ന കിണറിന്റെ അടിത്തട്ട്

വീട് ,

ഒറ്റപ്പെട്ടവരുടെ

ഗേഹം.

 എന്റെ

ഒരേയൊരു സമ്പാദ്യം.

ഉയിരില്ലാത്ത ബലുൺ പോലെ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS