ADVERTISEMENT

കടവിനെതൊട്ട് 

കരകവിയുന്ന  

പുഴയുടെ രോദനം 

 

 

പകലേതെന്നറിയാതെ 

കൂട്ടമായെത്തുന്ന 

കിളികളുടെ 

കൂട്ടക്കരച്ചിൽ  

 

 

ചുറ്റും വേലിതീർത്ത   

കടപുഴകുന്ന 

വടവൃക്ഷങ്ങളുടെ 

ഗർജനം 

 

 

കുത്തിയൊലിക്കുന്ന 

മലവെള്ളപ്പാച്ചിലിൽ 

മലക്കം മറിയുന്ന

പാറക്കെട്ടുകൾ  

 

 

പകലിനെ ഇരുട്ടാക്കി 

പകപോക്കാനൊരുങ്ങി  

പ്രകൃതിയുടെ രൗന്ദ്രം   

 

 

മണ്ണും മരങ്ങളും  

പ്രണയിക്കുന്ന

തീക്ഷ്ണതയുടെ

അന്ധകാരം   

 

 

ദുരിതപ്പെയ്ത്തിൻറെ 

നേർക്കാഴ്ചയിൽ

ഇടതടവില്ലാതെ

പെരുമഴക്കാലം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com