ADVERTISEMENT

മകളേ...! നീയിന്നൊരഗ്നിയായീടണം

ശത്രുവെ നിർദ്ദയം ചുട്ടെരിയ്ക്കാൻ

ധീരയായ് നിൽക്കണം ധീരമായ് ചൊല്ലണം

ആരുമേയില്ലെന്ന് ഓർത്തീടണം

ആരാണു നിൻശത്രു ഏതാണ് നിൻശത്രു

എപ്പോളവൻ നിൻറെ മുന്നിലെത്തും

ചൊല്ലുവാൻ ആവില്ല എപ്പോഴുമീ വഴി

പിൻപേ വരുന്നവനായിരിക്കാം

പോകുംവഴികളിൽ പാത്തും പതുങ്ങിയും

വീറോടെ ചാടി പ്പിടിച്ചടക്കാം

നാലാളു കാൺകെ നിൻചാരത്തണഞ്ഞവൻ

ചേർച്ചയുണ്ടെന്നും പറഞ്ഞു നിൽക്കാം

നാളുകൾക്കപ്പുറം വീറോടെ ചൊല്ലുവാൻ

ആവും കഥയൊന്നു കോർത്തുവയ്ക്കാം

നേരിൻ വഴികളടഞ്ഞു പോയൂഴിയിൽ

പാഴു പോലായ് പല ജർമങ്ങളും

കീറയടുത്തു നടക്കുവാൻ പോലുമി

ന്നാവതില്ലാത്തൊരീ കോലത്തിലും

കാലേ ഗണിച്ചവൻ തന്ത്രം മെനച്ചവൻ

പഞ്ചാമൃതം പോലെ പുഞ്ചിരിച്ചും

വഞ്ചനപ്പൂക്കൾ വിതറി നിൻ മുന്നിലായ്

ഇന്ദ്രനെ പോലെ ചമഞ്ഞു നിൽക്കാം

എപ്പഴും വന്നിടാം എവിടെയും കണ്ടിടാം

കാണുവാൻ കണ്ണിൽ കരുതൽ വേണം

കാണുന്ന മാത്രയിൽ കാരിരുബാണിപോൽ

കാഠിന്യ മേറിനീ നിന്നീടണം

നെല്ലും പതിരും തിരിച്ചറിഞ്ഞീടുവാൻ

കണ്ണിനുൾ കണ്ണിലെ കണ്ണു വേണം

എണ്ണം പറഞ്ഞാലൊടുങ്ങാത്ത ശത്രുവിൻ

കണ്ണിലേ നോക്കി  പറഞ്ഞിടണം

ഞാനെഢോ  നാരി... യീ...ഭാരതീയനാരി

പാരിതിൽ വീര്യം വസിച്ചീടുന്നോൾ....!

ആരു വന്നാലുമെന്നുൾക്കരുത്തിൽ മുന്നി-

ലാരു മേയില്ല നീ ഓർത്തീടുക...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com