ADVERTISEMENT

പാതയോരങ്ങളിലെ മങ്ങിയ

ജീവിതങ്ങളെ നോക്കി മാത്രം 

അനുകമ്പ തൻ ആഴങ്ങളിൽ

മുങ്ങി നിവരുന്നവർക്കായൊരു 

പരസ്യമായ രഹസ്യമോതാം... 

 

അസഹനീയമാം ദൈന്യതയുടെയും

ക്രൂരതയുടെ ബാക്കി പത്രത്തിന്റെയും

കണ്ണുനീർ ചോലകൾ ഒഴുകുന്ന 

എത്രയോ ജന്മ നാളങ്ങൾ

ഇഷ്ടിക കൂടുകളിൽ നെടുവീർപ്പ് 

ഉള്ളിൽ അടക്കുന്നു! 

 

മൂർച്ഛിച്ച പ്രതികാരത്തിന്റെ

വഴിയെന്നോണം ഒരു നേരം 

അന്നം പോലും ഒരേ വീടിനുള്ളിൽ 

സഹജീവികൾക്ക് നിഷേധിക്കുന്ന 

ക്രൂരരായ വിദ്യാസമ്പന്നർ 

ഈ ഭൂവിൽ വസിക്കുന്നതറിഞ്ഞും

ഇല്ലെന്ന് നിങ്ങൾ ഭാവിക്കരുതേ...

 

വിധിയെന്ന ചട്ടുകത്തിന്റെ 

പാതയിലൂടെ നടക്കുന്നവരുടെ

കണ്ണുനീരിൽ കുതിർന്ന

നിസ്സഹായതയുടെ 

കാഴ്ചകൾക്ക് പ്രണാമം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com