നേരംകൊല്ലിയായ മകൻ - ആതിര ഗുപ്ത എഴുതിയ കവിത

neramkolliyaya makan-poem
Representative image. Photo Credit : Motortion Films / Shutterstock.com
SHARE

കാലമൊരുപാട് മാറിയിരിക്കുന്നു

അച്ഛനും അമ്മയും തന്മകനെ പഠിപ്പിക്കുവാനായി

കാലത്തിനൊപ്പം കോലംകെട്ടുകയാണ്

മകനെ ഡോക്ടറാക്കണം..

ദുര മൂത്ത അച്ഛൻ

സ്റ്റെതസ്കോപ്പിന് 'ഓര്‍ഡര്‍' കൊടുത്തു

മകനാണേല്‍ 

പഠിക്കാൻ വയ്യത്രേ.

അവന്റെ 'നോട്ടുബുക്കില്‍' 

തെളിയാത്ത പേനതൻ

കരച്ചില്‍  മാത്രം..

കടംതുലച്ച് എഴുതി തീര്‍ത്ത 

'അസൈൻമെന്റുകള്‍' കൂമ്പാരമായപ്പോള്‍ കാറ്റില്‍ പറത്തി

ആഴ്ചയുടെ അന്ത്യനാളുകള്‍ കാത്തു

കലണ്ടറിലെ ചുവന്നനിറം നോക്കി

അവധിദിനങ്ങള്‍ 

അവനാഘോഷിക്കുകയാണ്.

കൂട്ടിയും കിഴിച്ചും കണക്കുതെറ്റിയ 

'അറ്റൻഡെൻസ്'...

ഹോസ്റ്റലിലെ 'ബോറടി' മാറ്റാൻ

സായാഹ്നങ്ങളിൽ 

അവൻ മൈതാനങ്ങളിലെ ആരവങ്ങളെ ദത്തെടുത്തു.

അഞ്ചിഞ്ചു സ്ക്രീനിലെ ഭ്രാന്ത്മൂത്ത്

നിദ്രാദേവിയെ തട്ടിയകറ്റുകയാണ്..

അനന്തരം;

ഉച്ചമയക്കത്തിൻആലസ്യത്തില്‍ 

അവൻ

ക്ലാസുകളില്‍  നേരംപോക്കും.

അവനറിയുന്നില്ല...

ഇനിയീസമയം വന്നണയില്ലായെന്ന്..

വിയര്‍പ്പുമരങ്ങള്‍ 

അപ്പോഴും കോലം കെട്ടുകയാണ്..

അവനൊരു ഡോക്ടറാവുന്നതും കാത്ത് അങ്ങുദൂരെ എവിടെയൊക്കെയോ..

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}