ADVERTISEMENT

അവളുടെ പിന്നിപ്പോയൊരു സാരി കൊണ്ടാണവർ മറ കെട്ടിയത്

വടക്കേമുറ്റത്ത് വേദനയുടെ മെഴുക്കുപുരണ്ടൊരു പലകകട്ടിലിൽ വെട്ടിയിട്ട വാഴയിലയിൽ വിറങ്ങലിച്ച്

ചൂടുവെള്ളത്തിൽ കുതിർന്ന് കിടക്കേ കാതോർത്ത്, 

നടവഴിയിൽ നിൻറെ ഒച്ചയറ്റ അലമുറയ്ക്ക് 

ചത്തിട്ടുമടയാത്ത കണ്ണു മൂടാൻ ആയുന്നുണ്ടവർ 

കാഴ്ചമറച്ചിടയ്ക്ക് കൃഷ്ണമണിയിൽ കാലുടക്കിയൊരീച്ചഉപ്പുനോക്കിപ്പറന്നു 

അലഞ്ഞോടിയ കാല് ,

പുതച്ച കോറയിലൊരു ചീന്ത് തള്ളവിരൽ കൂട്ടിക്കെട്ടിയപ്പോഴാണടുത്ത് കണ്ടത്

തലയ്ക്കലെരിയുന്ന

കെട്ടുപോയൊരൊറ്റമുറിത്തേങ്ങയിലെ 

തിരിയോടൊപ്പം 

മരണത്തിൻറെ ഗന്ധം പുകയുന്നുണ്ട് 

മൂർച്ചയില്ലാത്ത കൊടുവാളുകൊണ്ട് കുത്തി തുളച്ച

മൺകലത്തിൽനിന്ന് 

ജീവനിറ്റുവീഴുന്നുണ്ട് 

പിറകെ നടന്നവർ 

ചവിട്ടി തേക്കുന്നുണ്ട്.... 

ഇനിയെൻറെ മണത്തിനെല്ലാമവർ തീയിടും...

അതിനു മുൻപേ 

നീ......

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com