ADVERTISEMENT

മേലേ മാനത്തെ കാർമുകിൽ മേട്ടിൽ 

മന്ദാനിലനൂതും പുല്ലാങ്കുഴൽ  

മദരാഗലയത്തിങ്കലനുരാഗിയായ്

മഴയായ് ചാറിയെൻ ഹൃത്തിൽ

 

മറവിതൻരസതന്ത്രക്കൂട്ടിലുറങ്ങും 

മധുരനൊമ്പരകാലം മിഴി തുറന്നു

മനസ്സിൻ ഓർമ്മതൻ പഴുതിലൂടെ

മഴക്കാഴ്ചയായ് വന്നൂ നിൻ മുഖബിംബം

 

മഴത്തുള്ളി  കവർന്നുള്ളൊരെൻ കണ്ണിണയിൽ

മുളയിട്ട സ്വപ്നങ്ങൾ ചാലിച്ചതിൻ

മധുവൂറും പ്രണയം തുള്ളികളായ് നിറയും

മനസ്സിനകം നുരഞ്ഞുപൊങ്ങും

മോഹമനം കുതിർന്നുലയും

മഴ പുതച്ചിരിക്കാനെത്ര കൊതിച്ചൂ

 

മഴനനഞ്ഞു കരിശീലകുടക്കീഴിൽ 

മഴത്തുള്ളി താളമിടും കുളകല്പടവിൽ

മഴനൂലിൽ തന്ത്രി മീട്ടിയ പ്രണയത്തിരയിൽ

 

മിഴിയകലത്തന്നു നീ വന്നെങ്കിലും

മിഴികോർത്തരികെ നിന്നെങ്കിലും

മൊഴി വിങ്ങിയ പ്രണയാർഥന

മൗന ഗർത്തങ്ങളിൽ ചില്ലായുടഞ്ഞതും

ഓർക്കുമ്പോഴിന്നും മനസ്സിൽ

ചൊരിയുകയാണ് നോവുതുള്ളികളായ്

 

മഴച്ചീളുകൾ മുറിവിട്ട ഹൃത്തിൽ 

മഴ തൂളി തെറുപ്പിച്ച തണുപ്പിൽ

മഞ്ഞായുറഞ്ഞു പോയ് നീ

മായാതെ മറയാതെയിന്നും

മഴ ചന്തമായെന്നിൽ ചാറുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com