മിഥ്യ – പ്രിൻസി പ്രവീൺ എഴുതിയ കവിത
Mail This Article
×
തിരയാറുണ്ടായിരുന്നു ഞാന്‍,
നിന്നെ -
തിരയും തീരവും പുല്‍കി മറിയുമ്പോള്‍ ,
തേടാറുണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന്‍ നടുവില്‍ ഞാന്‍,
നിന്‍റെ നിഴലിനെ ..
കാണുവാനായ് കാത്തു നിന്നു ഞാന്‍,
നീ വരും വഴിയോരങ്ങളില്‍
വഴിയോര കാഴ്ചകള്‍ കാണാനെന്നപോലെ...
അറിയുന്നുണ്ടായിരുന്നു ഞാന്‍ നിന്നെ -
യാ ,പടിവാതില്‍ കടന്നരികെയെത്തു മ്പോള്‍
മിഴി ,കോണിലെവിടെയോ തിരയിളക്കങ്ങള്‍ ...
പിന്നെയെന്നോ ,
നീയാ പടിയിറങ്ങി
പിന്‍വിളി കേള്‍ക്കാതെ ,
ഇനി -
യൊരുനാള്‍ തിരികെ വരാമെന്ന് ചൊല്ലാതെ
മിഴികളെ ഈറനാക്കി
മനസിനെ സ്വന്തമാക്കി
മിഥ്യകളെ കൂട്ടാക്കി.....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.