ADVERTISEMENT

ഹൃദയദീപത്തിലാരോ തേങ്ങ 

ചിരകിയതുപോലേ കോറിയിട്ടു

ചതച്ചരച്ചതെൻ തിരു ജടകൾ...

ജരാനരവീണ നിണമൊഴുകിയ 

കൽപ്പടവു കഴുകി,

അലകടലുപോലെ സഹ്യനെ പുണർന്ന്,

ദീപാങ്കുരത്തെ തകർത്തെറിഞ്ഞ്,

കരിമഷിയും കുപ്പിവളയും ഒരിത്തിരി 

മുല്ലപ്പൂവും വിരിമാറിലൊതുക്കിപ്പിടിച്ച്...

നീലിച്ച ചുമകളെ പുകമറ വിഴുങ്ങുകയാണ്

വിതുമ്പിയ പൗർണമിയെ തലോടി 

നയനമോഹങ്ങൾ തളം കെട്ടി നിന്നു ...

ശ്വാനന്റെ ദീർഘനിശ്വാസത്തിൽ 

ക്ഷണികമാം ജീവൻ കുതിച്ചു പാഞ്ഞു.

 

സിന്ദൂരച്ചോപ്പിലൂടെ ഒലിച്ചിറങ്ങിയ 

ജലമർമ്മരങ്ങൾ തിടുക്കം കൂട്ടി.

ഒരു മുഴം കയറിലെ കൊതിയെ 

നിരാലംബയാക്കിയ അരകല്ലിനെ...

നാവേറു പാടിയകന്നൊരു പുള്ളുവൻ 

പാട്ടിന്ന് ഓർമ്മയിൽ നിന്നുമകന്നു...

പ്രജ്ഞയുടെ കുപ്പിച്ചില്ലുകളിൽ 

ഞെരിഞ്ഞമർന്ന ഗദ്ഗദം പുകച്ചു...

ഉടൽ ചുറ്റിലെ മുഷിഞ്ഞ ഭാണ്ഡം 

നിലച്ചുവെങ്കിലും ഓർമ്മകൾ

ഓടിക്കളിക്കുന്ന കരിയിലകൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com