ജിഷ – അജിത് എഴുതിയ കവിത
Mail This Article
നന്നേ തകർന്നൊരു മനസ്സിന്റെ
പാതിയിന്നുമീ ഇരുളിൽ ഉഴറുന്നു..
എനിക്ക് മുൻപേ കടന്നുപോയോരെല്ലാം
ഓർമകളിവിടെ ഉപേക്ഷിച്ചു ...
അധിക സമയമില്ല എനിക്കുമീഭൂവിൽ ,
പോകണം അവർ പോയ വഴിയിലൂടെ ....
ലഭിക്കുമോ ഭാഗ്യമെന്നറിയില്ലെനിക്ക് ......
കാണുവാനെൻ “ഘാതകരെ”
നിയമത്തിൻ തുലാസിൽ ........
എനിക്കായ് ഒഴുകിയ കണ്ണുനീർ
ചേർന്നാലതൊരു കടലായി തീരുമെങ്കിലും..
അതിലൊരു നേർവരയായ് കാണാമെൻ
അമ്മതൻ കണ്ണീർ.
പരന്നുയരുവാൻ ആശിച്ചു ഒരുപാടു ...
പക്ഷെ ചിറകിൻ തൂവലുകൾക്കു
ത്രാണിയില്ലന്നു ഞാൻ തിരിച്ചറിഞ്ഞു ...
നൊന്തില്ലെനിക്കെന്നെ
കറിക്കത്തിക്കരിയുമ്പോൾ
കാരണം എന്മനം ഒരുപാടു മരവിച്ചിരുന്നു ....
തിരിച്ചറിയാൻ വൈകിയതാണെൻ തെറ്റ് .....
തെരുവ് നായയോളം വരില്ല
ഒരു പെണ്ണിൻ മാനത്തിൻ വില
ഈ സ്വർഗ്ഗ രാജ്യത്തിൽ.
കണ്ണീർ ഒഴിച്ച് വളർത്തിയ പനിനീർ
മൊട്ടാണ് ഞാൻ എന്നമ്മക്ക്….
കഴിഞ്ഞില്ലവർക്കെൻ സൗന്ദര്യസൗരഭ്യം
നുകർന്നീടുവാൻ ..
അഗ്നിയിൽ നെരിഞ്ഞമരണമെന്നാശിച്ചു എൻമനം .............
അതിൻമുൻപ് ഞെരിച്ചുടച്ചു
ആ കരാള ഹസ്തങ്ങൾ എന്നുടൽ .....
വിളിക്കു എൻപേര് ഒരുനാളെങ്കിലും ...
അമ്മയെ, സഹോദരിയെ, ഭാര്യയെ, മകളെ ....
കാരണം ഞാനും ആശിച്ചിരുന്നു
ഈ പ്രച്ഛന്ന വേഷങ്ങൾ .....