കാൽപ്പന്തുകളി – ഡോ. പി. സജീവ് കുമാർ എഴുതിയ കവിത
Mail This Article
×
മനസ്സിലെ വിശാലമായ
കളിസ്ഥലത്ത്
ചിന്തയുടെ കണ്ണഞ്ചിക്കുന്ന
വർണ്ണങ്ങളുള്ള ഫുട്ബോളുമായി
അങ്ങുമിങ്ങും പോസ്റ്റുകളൊരുക്കി
ഞാൻ നിന്ന്,
എനിക്കഭിമുഖമായി
എന്നെ തന്നെ നിർത്തി
അങ്ങോട്ടടിച്ച് തിരിച്ച് ഇങ്ങോട്ടടിച്ച്
മാനത്തേക്കുയർത്തി,
ഹെഡ് ചെയ്ത്
മൈനസ് പാസ് ചെയ്ത്,
ഫോർവേഡ് കളിച്ച്,
വശങ്ങളിലേക്കടിച്ച്....
ഇടക്ക് ഞാൻ തന്നെ റഫറിയായി,
കളി നിയന്ത്രിച്ച്, മഞ്ഞക്കാർഡെടുത്ത്.
എത്ര നേരം കളിച്ചിട്ടും ഒരുപാടു
ശ്രമിച്ചിട്ടും വല ചലിപ്പിക്കാതെ
ഗോളടിച്ച്, അർമാദിക്കാതെ
പിന്നെയും കളിച്ച്, കളിച്ച്...
പിന്നെ മടുത്ത് ചിന്തയെ പരത്തി
തലയിണയാക്കി
കളിസ്ഥലത്ത് വിശ്രമിച്ച്....
Content Summary: Malayalam Poem ' Kalppanthukali ' written by Dr. P. Sajeev Kumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.