ADVERTISEMENT

ഈറനണിഞ്ഞ കൺപീലികളിൽ 

വസന്തത്തിൻ പൂത്തിരികൾ തെളിയിച്ച്

കനവുകൾ നിനവുകളാക്കി 

പ്രണയമവളിൽ മഴയായി പെയ്തിറങ്ങി
 

തഴുകിയെത്തിയ ഇളം തെന്നൽ

തരുലതകളോടെന്തോ കളിവാക്കു ചൊല്ലി 

പാതിയടഞ്ഞ മിഴികൾ നീട്ടിയവ 

നാണത്താൽ സൂര്യകിരണങ്ങളെ പുൽകി
 

കൊഴിഞ്ഞു വീണ ചെമ്പകപൂവിനെ നോക്കി 

തേങ്ങലുള്ളിലൊതുക്കി അയാൾ നിന്നു

ആത്മാവിലെ പ്രണയം വെൺപിറാക്കളായി

വിഹായസിലേക്കുയർന്നു
 

കൊരുത്തു പിടിച്ച കൈകളിൽ 

അരുതായ്കയുടെ വിറയലുകൾ നിറഞ്ഞപ്പോൾ 

വരും ജന്മങ്ങളിലെ ഓർമകൾക്കായി, വിരലുകൾ 

ഊർത്തിയവൾ അകലേക്ക് നോക്കി നിന്നു 
 

ഇലഞ്ഞി പൂവും തൊടികളും 

മാദകഗുണമുള്ള പാരിജാതവും, സ്വന്തമാക്കി 

നീങ്ങിയ മാരുതനും സൂര്യകിരണങ്ങളും 

നിന്നിലെൻ പ്രണയ സഖീ, നീയറിഞ്ഞുവോ
 

ആലിലകളിൽ പൊഴിഞ്ഞു വീഴുന്ന 

മഞ്ഞു തുള്ളികളിൽ പ്രതിധ്വനിക്കുന്ന 

സ്നേഹത്തിനെന്തു പര്യായം! സ്നേഹിക്കുന്ന

ഹൃദയങ്ങൾക്കെന്തൊരു ചാരിതാർഥ്യം!
 

Content Summary: Malayalam Poem ' Nisabdhamee Pranayam ' written by Dr. Jishamol Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com