ADVERTISEMENT

വഴിയറിയാതെ വാവിട്ട്

വഴിയോർക്കാതെ ചിരിച്ച

ശൈശവത്തിൽ നിന്നും വഴി കയറി

ഇലയോടിച്ചു വഴി തെളിച്ച

ബാല്യത്തിന്റെ ചുരം കയറി

ചുളിഞ്ഞ നേരിന്റെ

ചുഴിയിൽ പെട്ട് ചുരം താണ്ടി

കൗമാരത്തിലെത്തിയപ്പോൾ

ചുറ്റുമായിരം ചോദ്യം പോൽ

വളഞ്ഞ വഴികൾ.
 

ഏതെന്നറിയാതെ കണ്ണ് മിഴിച്ച്

പിന്നെ ചാടിക്കയറിയ -

തിടുങ്ങിയതായിരുന്നു.

ഞെങ്ങി ഞെരുങ്ങിയിടവഴി

താണ്ടിത്തീർത്തെത്തിയത്

വാർദ്ധക്യത്തിന്റെ വറ്റിയ 

നീരരുവിക്കരയിൽ.
 

വഴി മുറിഞ്ഞ് തൊണ്ട വരണ്ട്

പിന്നെയൊടുവിൽ കനിവിന്റെ 

നിറ വെളിച്ചത്തിൽ

തെളിഞ്ഞ വഴിയേറിയപ്പോൾ

ചുറ്റും കേട്ട തേങ്ങലിൽ

ചിലത് ഹൃദയത്തിൽ നിന്നും

ചിലത് കണ്ണിറുക്കിയും.

എത്രയായിരം വഴികളാണ്

താണ്ടി തീർത്തത്.....

സാക്ഷ്യമില്ലാതെ കേട്ട

വഴികളിനിയെത്ര ബാക്കിയുണ്ടാവോ...
 

Content Summary: Malayalam Poem ' Vazhikalaayiram ' written by Shamna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com