ADVERTISEMENT

കുഞ്ഞു കൈകളിൽ കൊടുത്തിടും 

സെൽഫോണെന്നാദ്യ ലഹരി

വളരുമ്പോൾ കൂടുന്ന വാശിയും

കൂടുന്നു കൂട്ടുകാരോടൊത്തു

പലവർണ്ണ മിഠായി ലഹരിയിൽ തുടങ്ങും

കൊതിയോടെ കഴിച്ചു വീണ്ടും നുണയുവാൻ

ലഭിച്ചീടുവാൻ അവർ നൽകും നിർദ്ദേശത്താൽ

ചെയ്തിടും ചില കളവ് കുറ്റവും
 

ഉറ്റവരും ഉടയവരും ഇല്ല 

ലഹരിയാണെന്റെ എല്ലാമെന്നവർ

ചൊല്ലിപഠിപ്പിച്ചപ്പോൾ അതാണ് കേട്ടതും

കേൾക്കുവാനിഷ്ടവും അവരിൽ

തനിച്ചു നിൽക്കുവാനേറെയിഷ്ടം

തനിച്ചല്ല ലഹരിയുണ്ടെങ്കിലെ 

ന്നവർക്കുമാശ്വാസമതെന്നും
 

നന്മകളൊക്കെ കാറ്റിൽ പറത്തി

തിന്മകളോടൊപ്പം തെറ്റുകളാവർത്തിച്ചു

നെറികേടുകൾക്കൊപ്പം നടന്നു 

നീങ്ങുന്നവരറിയുന്നില്ലാ

ചെയ്തതോ ചെയ്തിരിക്കുന്നതോ പാപമെന്നു

നാവിൽ രുചിക്കാനായ്

ആവേശ ലഹരികൾ പലവിധം

മത്തുപിടിപ്പിക്കാൻ

മധുര നിമിഷ സുഖങ്ങൾ തേടി 

ഭ്രാന്തമായി അലയും

അടിമയായി തീർന്നവർ
 

സിരകളിൽ ഒഴുകുന്ന ലഹരിയുടെ താണ്ഡവം 

ജീവിതത്തിന്റെ ഇരുട്ടിലേക്കുള്ള 

യാത്രയുടെ ടിക്കറ്റുമായെത്തുന്നു

വെളിച്ചത്തിലേക്ക് വിളിക്കുന്ന കൈകൾ 

തട്ടിത്തെറിപ്പിച്ചു

പെറ്റവയറിന്റെ താളം കേൾക്കാനാവാതെ

ചവിട്ടിമെതിക്കാൻ മാത്രം 

ലഹരിയുടെ മത്തു മാത്രമാകുന്നു

ലഹരിക്കടിമയായാൽ

ലഹരി മാത്രമാകുന്നു കൂട്ടിന് 
 

Content Summary: Malayalam Poem ' Laharimittayi ' Written by Fasila Kolathara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com