ADVERTISEMENT

നീലമയിൽ സന്ധ്യയിൽ-

തുലാം,

തുമ്മിയുണർന്നു!

കൊള്ളിയാൻ പൂക്കളുടെ 

തീക്ഷ്ണരേണുക്കളിൽ 

വൃക്ഷത്തലപ്പുകൾ

കിരീടം ചൂടി!!

ആകാശം വെട്ടിമുറിച്ച്

ഒരു നാദഫലകം

ഭൂമിയിൽ എവിടെയോ 

പതിച്ചിരിക്കുന്നു.
 

പേടിച്ചരണ്ട ഒരു പൂച്ചയും

മഴ തോറ്റത്തിൽ

കുതിർന്നൊരു പെണ്ണും

തീക്കനൽ

കൊളുത്തിയ മൗനവും

ഒരു വീടിന്റെ കോലായിൽ 

കുറുകി നിന്നു.

അപ്പോഴും,

അപ്പുറത്തെ ശ്മശാനത്തിൽ 

മെഴുകുതിരികൾ

കെടാതെ നിന്നിരുന്നു!!
 

Content Summary: Malayalam Poem ' Kedatha Mezhukuthirikal ' Written by Sunilrajsathya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com