ADVERTISEMENT

നിറവയറുമായ് കാട്ടിലൊറ്റയ്ക്കൊരു പെണ്ണ്.

നെറിവില്ലാക്കൂട്ടങ്ങളുടെ വാമൊഴി 

കേട്ട രാജധർമ്മം.

കാടും കാട്ടുമക്കളും

പടിയിറക്കപ്പെട്ടോൾക്ക് തുണയായ്,

അവൾ പെറ്റ കിടാങ്ങൾക്കും.
 

മാപ്പു പറഞ്ഞാൽ തീരുമോ?

രാമന്റെ കണ്ണുനീരിലണയാതെ

സീത ജ്വലിച്ചു.

ഭൂമി വിറച്ചു.

കാറ്റു വീശി.

വരൂ... അമ്മ ക്ഷണിച്ചു.
 

നനവു വറ്റിയ കണ്ണുകൾ -

ഭൂഗർഭത്തിലേക്കാണ്ടു പോയ്‌.

കൈയ്യിലൊതുങ്ങിയ മുടിനാരു -

നെഞ്ചോടു ചേർത്തലറിക്കരഞ്ഞു -

'പുരുഷോത്തമൻ'!

ഇവിടെ വിചാരണയില്ല.

ഇതിൽപരം ശിക്ഷയുമില്ല.
 

Content Summary: Malayalam Poem ' Seetha ' Written by Swarna Jithin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com