തിരുവോണമേ നന്ദി – ബിനോജ് സി. പി. എഴുതിയ കവിത

Onam-children
ചിത്രം: മനോരമ
SHARE

ഓർമ്മതൻ ജാലകവാതിൽ കടന്ന് 

ഓണക്കിളികൾ പറന്നെത്തി.

നാടും നഗരവും പൂത്തൊരുങ്ങി 

മാവേലി മന്നനെ വരവേൽക്കാനായി 

സ്മൃതികളിൽ മായാതെ

കൊഴിയാതെ നിൽപ്പുണ്ട്

ഒരു കുടന്ന നിറയെ ഓണപൂക്കൾ.
 

മുത്താറി കുന്നിലും പാടത്തും തൊടിയിലും 

പൂക്കളെ തേടി അലഞ്ഞിരുന്നു.

ചന്തമേറും മുള്ളിൻ പൂക്കളും 

തൂവെണ്ണ തോൽക്കും തുമ്പപൂവും, 

ചുണ്ട് ചുവപ്പിച്ചു ചെമ്പരത്തിയും, 

കാക്കപ്പു, തെച്ചിപ്പു, നന്ത്യാർ വട്ടങ്ങളും..
 

ചാണകമെഴുകിയ തിരുമുറ്റത്ത് പൂക്കളം, 

കൂട്ടുകാരോടൊത്ത് തീർത്തിരുന്നു.

വറുതി മാസം കഴിഞ്ഞെത്തുന്ന ചിങ്ങത്തെ 

മതിവരാതെ ഞാൻ സ്നേഹിച്ചിരുന്നു.

കൊതിയൂറും സദ്യവട്ടങ്ങൾ ഒന്നുമില്ലെങ്കിലും 

പശി മാറ്റാൻ തിരുവോണം തന്നിരുന്നു.
 

പുത്തനുടുപ്പിന്റെ മാദക ഗന്ധവും.. 

കൂട്ടുകാരോടൊത്തുള്ള പൂവിളിയും...

തുമ്പിയും പൂക്കളും നാട്ടിടവഴികളും 

ഓർമയായി മാറിടുമ്പോൾ അറിയുന്നു 

നോവായി നിറയുന്നു 

പോയകാലത്തിന്റെ സൗകുമാര്യം.

ചിങ്ങമേ നന്ദി.. തിരുവോണമേ നന്ദി.. 

നന്മയും, സ്നേഹവും സമൃദ്ധമായി 

വിളയട്ടെ മാമലനാട്ടിൽ ഒന്നാകെ..
 

Content Summary: Malayalam Poem ' Thiruvoname Nandi ' Written by Binoj C. P.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS