ADVERTISEMENT

ആകാശവാതായനങ്ങള്‍ തുറന്ന്

അഗ്നിചിറകുള്ള പക്ഷികളൊന്നായ്–

ആർത്തലച്ചെത്തുന്നു രാപകലില്ലാതെ–

കൊത്തിയെടുക്കുവാൻ ജീവനുകൾ പിന്നെ–

കത്തിയെരിക്കുവാനെല്ലായിടങ്ങളും
 

കാലന്റെ സംഗീതമാണിന്ന് കാറ്റിന്!

ചോരയുടെ ഗന്ധമാണെല്ലായിടത്തും!

നിമിഷ–വേഗങ്ങളാൽ തീ തുപ്പിയാകാശം–

ഭൂമിയെ നക്കി തുടക്കുന്നു കൊതിയോടെ

കാണാപ്പുറങ്ങളിൽ തേങ്ങലുകൾക്ക് മീതെ–

കോൺക്രീറ്റ് പാളികളും, പുകയും, പടലങ്ങളും.
 

ജീവനില്ലാതെ കിടക്കുന്ന അമ്മയുടെ–

നഗ്നമാം മാറിൽ ഇഴയുന്നു പിഞ്ചുകൈ!

പച്ചയ്ക്ക് കത്തുന്ന കുപ്പചെടിപോലെ–

എല്ലായിടത്തും മനുഷ്യന്റെ രൂപങ്ങൾ!
 

അമ്മയോടൊട്ടി കിടക്കുന്ന കുഞ്ഞിന്റെ –

അമ്മിഞ്ഞപാൽ നുകരും ചുണ്ടുകൾ കൊത്തുന്ന

സംഹാരരൂപിയായ് ശാസ്ത്രസത്വം നിന്ന്–

ഹുങ്കോടെ ചൊല്ലുന്നു–ഞാനജയ്യനെന്ന്?
 

ഒക്കെയെരിക്കുവാൻ ഒക്കെയൊടുക്കുവാൻ–

കച്ചകെട്ടി കോപ്പു കൂട്ടുന്നു പിന്നെയും

ഒന്നുമില്ലാത്ത ഗതിയുണ്ടാക്കിയിവിടെയൊരു

സിംഹാസനം പണിയുന്നൊന്നാമനായി

English Summary:

Malayalam Poem ' Yudhamoru Chithram ' Written by Santhoshkumar P. B.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT