പെയ്ത്ത് – വേണു നമ്പ്യാർ എഴുതിയ കവിത

Mail This Article
×
കുട്ടി ഓർക്കുന്നു
ഒറ്റയ്ക്ക് വന്നാലെന്താ
കുന്നിൻ ചെരിവിലെ
കരിങ്കുടഭൂതത്താൻ പിടിച്ചു തിന്നുമൊ;
കാറ്റിന്റെയും ഇടിയുടെയും
അകമ്പടി കൂടാതെ ഇതിനെന്താ
ഒറ്റയ്ക്ക് വന്നൂടെ?
കീശ കാലിയാകാറായ
അച്ഛൻ ആശിക്കുന്നു
ബിവറേജസ്സിൽ ഓട്ടോ പിടിച്ച് പോകേണ്ട
ക്യൂവിൽ നിൽക്കേണ്ട
ഈ തുള്ളികളെല്ലാം
മദ്യത്തുള്ളികളായിരുന്നെങ്കിൽ
മുറ്റം തന്നെ മാറും ഒരു തുറന്ന
ബാർ- കം-സ്വിമ്മിംഗ് പൂളായി!
അമ്മയ്ക്ക് ആശ്ചര്യം -
കീഴെ എന്നെപ്പോലെ ദുഃഖം
മീതെ ആകാശത്തിന്!
ഈ പെയ്ത്ത് പെയ്ത് തോർന്നിരുന്നെങ്കിൽ
വീണ്ടും തുടങ്ങാമായിരുന്നു
ഇടയ്ക്ക് നിർത്തി വെച്ച
സ്വകാര്യ മേഘമഴ !
മുത്തശ്ശൻ പിറുപിറുക്കുന്നു
കൊറിക്കാൻ പത്തു മണി
കടലയില്ലേ
ഉണ്ടെങ്കിൽ മിക്സിയിലിട്ട്
പൊടിച്ചു താ.
മരണത്തിന്റെ മഴത്തണുപ്പ്
നരകം
ഞരമ്പ് കോച്ചിവലിക്കുന്നു
പുതക്കാൻ ഈ വീട്ടിലൊരു
കരിമ്പടമില്ലേ?
English Summary:
Malayalam Poem ' Peythu ' Written by Venu Nambiar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.