ADVERTISEMENT

മൂന്നു വർഷങ്ങൾക്കിപ്പുറം ഒരു വൈകുന്നേരമാണ് 

ജയിലിൽ ആ വിവരം എത്തുന്നത്

ആകെയുള്ള കണ്മണി അപകടത്തിൽ 

എന്നെന്നേക്കുമായി യാത്രയായെന്നും

ഇന്നുതന്നെ മറമാടുമെന്നും
 

ഇരുപത്തി നാല് മണിക്കൂറാണ് പരോളെന്നും 

അമ്പതിനായിരം ഉറുപ്പിക കെട്ടണമെന്നും

ലംഘനത്തിന് പിഴയെന്നും നിയമം 

തോക്കുമേന്തിയ പൊലീസ്പടക്കൊപ്പം 

മിഴി നിറഞ്ഞ അനേകം മനുഷ്യർക്കിടയിലേക്ക്

മനക്കരുത്തിൽ പിതാവിന്റെ ആഗമനം 
 

അവസാന ചുംബന ശേഷം

ദൈവം നൽകിയ വരദാനമെന്നും 

അവൻ തിരിച്ചെടുത്തെന്നും നോക്കിനിന്നവരെ 

ആശ്ചര്യപ്പെടുത്തി ആത്മഗതം

പറന്നു കൊതി തീരാത്ത പൂമ്പാറ്റയെന്നും

എന്നെക്കാൾ വിദ്യ നൽകി ഉന്നതിയിലെത്തിച്ചെന്നും 

കണ്ണീർ വറ്റിയ ഗൃഹനാഥൻ
 

ഗസ്സയിലെ കുഞ്ഞുങ്ങളുടെ വിയോഗം ഓർക്കുമ്പോൾ

എന്റേത് ഇതൊന്നുമല്ലെന്നും പടച്ചവൻ തന്നെ 

അവളെ നേരത്തെ വിളിച്ചതാണെന്നും 

ഉള്ളുലക്കിന്റെ മനുഷ്യപ്പറ്റ് 

ദൈവത്തിന്റെ വികൃതിയെന്നും അനേകം പേർക്ക് 

മോട്ടിവേഷൻ നൽകിയവളെന്നും പന്തലിൽ ജനസംസാരം
 

പാപം ചെയ്യാത്തവരുടെ ശുദ്ധ മനസ്സും ശരീരവും 

പച്ചമണ്ണിന് ഏറെ ഇഷ്ടമാണെന്ന് അടക്കത്തിന് 

കൊണ്ടുപോകുമ്പോൾ ഒരശരീരി 

ഫാസിസത്തിന്റെ ഓരോ നീക്കവും കൽത്തുറുങ്ക് 

കൂടുതൽ ജീവസുറ്റമാക്കുമെന്ന് 

തിരിച്ച് പൊലീസ് വണ്ടിയിൽ നിന്ന് ജനത്തോട്.....

English Summary:

Malayalam Poem ' Parolilirangiya Pithav ' Written by Nisar Puthanpalli

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com