ADVERTISEMENT

കൊയ്ത്തു കഴിഞ്ഞ നെൽപാടത്തുതിർന്നു 

വീഴും കതിർമണി പെറുക്കും പോൽ 

വറ്റിവരണ്ട പ്രണയപ്പാടത്ത് 

നിന്റെ ഓർമ്മകളെ മേയുന്നതെൻ മനം..
 

ഓരോ കിനാവോരത്തും ഒന്നിച്ചിരുന്നതും,

ഖൽബിലെ മോഹങ്ങൾ ഒന്നാകെ പകർന്നതും

സ്നേഹക്കൊടുങ്കാറ്റിൽ തമ്മിൽ പടർന്നതും,

രാക്കുളിർമഴയിലൊന്നായലിഞ്ഞതും,
 

ഞാനെന്നോ നീയെന്നോ ഭേദമില്ലാതെ

കുളിരിനുള്ളിലെ ചൂട് തിരഞ്ഞതും,

നീയും ഞാനുമല്ല, നമ്മളൊന്നായിരുന്നു...
 

പോകേപ്പോകേ നീയാം കൊടുങ്കാറ്റ്

വഴിമാറി വീശിയതും,

കുളിർമഴയും കുളിർക്കാറ്റും 

കണ്ണീർമുത്തുകളുമായെന്നിൽ 

തട്ടിത്തകർന്നു വീണതും..
 

ഋതുക്കൾ മാറിമാറിപ്പോകവേ 

ഞാനുമേകയായ്....

ഒരു മരുഭൂമിയായ് ദാഹിയായ്

കാത്തിരിക്കുന്നതാരെ ഞാൻ...

English Summary:

Malayalam Poem ' Kathirikkunnathare Njan ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com