ADVERTISEMENT

വയനാടൻകുന്നു കരഞ്ഞതു നൊമ്പരമാകുമ്പോൾ,

വയനാടാംപെണ്ണു പറഞ്ഞതു രോദനമാവുന്നു.

പതനം ഹൃദയങ്ങളിലാകെയിരുട്ടു വിതച്ചതിനാൽ,

മിഴിയിൽ കദനപ്പുകയായൊരു കണ്ണട മൂടുകയായ്‌.

മലനീരു പകർന്നൊരു കൺകടലാറിയൊരുപ്പു കവിൾ,

വ്യഥയറ്റ മനസ്സിലുമിന്നു ജ്വലിക്കുകയായി കനൽ.
 

ദുരിതം മഴ, കാറ്റായ്, വെയിലായ് കൂരയിലെത്തുമ്പോൾ,

മരണം വിടവാങ്ങിയ ചുണ്ടുകൾ മാറുകൾ തിരയുന്നു.

ഇവിടില്ലിടിയാത്തൊരു പുഴയും കുന്നും പാതകളും,

ഇവിടില്ലൊഴുകാത്തൊരു കണ്ണും മുറിയാത്തിടനെഞ്ചും.

ഇവിടില്ലതിവ്യാധിചികിത്സയ്ക്കായിട്ടിന്നൊരിടം.

ഇവിടില്ലകലേക്കു കുതിച്ചിടുവാനൊരു പോംവഴിയും.
 

ഇടയിൽ ചുരപാത തടഞ്ഞു മിടിപ്പു നിലയ്ക്കുന്നു,

ഉടയും ഹൃദി തേങ്ങിയ കണ്ണീർ കോട  മറയ്ക്കുന്നു.

സമപാളപ്പാതയിലുയരും ചൂളം കാത്ത ജനം,

അകലുന്നൊരു നഞ്ചൻകോടവരോർത്താൽ തേങ്ങുന്നു.

കരയാതിനി മകളേ! കണ്ണീരൊപ്പാനണയുന്നോർ,

വിരലിൽ മഷികേറുംവരെയും കുടിലുകൾ കേറുന്നു.
 

വയനാടാംപെണ്ണിവളെരിയും മിഴിയാലോതുന്നു,

വലയുന്നവരിവിടം വിട്ടങ്ങകലേക്കൊഴുകുമ്പോൾ.

മകളല്ലേ ഞാനും ഭാരതമണ്ണിൽനിന്നല്ലേ?

പറയൂ വയനാടിവളെന്നും കാടകമാണെന്നോ?

English Summary:

Malayalam Poem ' Kezhunna Wayanad ' Written by Dinesh Chovvana

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com