Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് വിവാഹമോചനം ? ദിലീപ് മനസ്സു തുറക്കുന്നു

dileep-exclusive

ദിലീപ് – മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ. സിനിമകളിലൂടെ നമ്മെ ഒരുപാട് ചിരിപ്പിച്ച ഇദ്ദേഹം അറിഞ്ഞോ അറിയാതെയോ പല വിവാദങ്ങളിലും ചെന്നു പെട്ടു. നായകനായി സിനിമകളിൽ അഭിനയിച്ചപ്പോഴും ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഒരു വില്ലൻ പരിവേഷം ഇൗ നടന് ലഭിച്ചു. എന്താണ് ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ചത് ? ദിലീപിന്റെ വിവാഹബന്ധങ്ങൾ വിവാദത്തിലായതെങ്ങനെയാണ് ? ദിലീപ് ആരെയെങ്കിലും സിനിമയിൽ നിന്ന് വിലക്കിയോ ? പ്രമുഖ നടിയെ ആക്രമിച്ചത്തിൽ ദിലീപിന് പങ്കുണ്ടോ ? തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചും, രണ്ടാം വിവാഹത്തെക്കുറിച്ചുമുൾപ്പടെ ഒട്ടേറെ വിവാദ വിഷയങ്ങളെക്കുറിച്ച് മനോരമ ഒാൺലൈനിന്റെ പുതിയ വിഡിയോ അഭിമുഖ പരിപാടിയായ മറുപുറത്തിൽ ദിലീപ് സംസാരിക്കുന്നു.

ഏകദേശം അഞ്ചുവർഷത്തിന് മുമ്പു വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. 2013 ജൂൺ അഞ്ചാം തിയതി കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹർജി മാത്രമല്ല അതിൽ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകളുണ്ട്. പ്രമുഖർ ഒരുപാട് പേരുണ്ട്. സമൂഹത്തിൽ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.

In retrospect: Dileep opens up about marriages, divorce, actress harassment | Manorama Online

മകളുടെ ഭാവി ഒാർത്ത് മാത്രമാണ് ഈ വിഷയത്തിൽ ഞാൻ മൗനം പാലിക്കുന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. ഞാൻ ആ വഴിക്കേ പോകുന്നില്ല. മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് ഞാൻ അറിഞ്ഞു. എന്റെ മകളുടെ പഠിപ്പ് , ഭാവി ഇതിനെക്കുറിച്ചൊക്കെയാണ് എന്റെ ഉത്കണ്ഠ. ദിലീപ് പറയുന്നു.

കാവ്യ അല്ല എന്റെ ആദ്യവിവാഹം തകരാൻ കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയാം. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ധരിപ്പിച്ച് വച്ചിരിക്കുകയാണ് ചിലർ. ഞാനും എന്റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാഭർതൃബന്ധം മാത്രമല്ലായിരുന്നു ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴയ്ക്കുകയായിരുന്നു. ദിലീപ് പറഞ്ഞു.

ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെ ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം. എന്റെ സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടിൽ വന്നുനിന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. ഇത് ഞാൻ ആദ്യം ചർച്ച ചെയ്തത് എന്റെ മകളോടാണ്. കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

കാവ്യയുടെ വീട്ടിൽ ഈ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. ഇപ്പോൾ ദിലീപിനെ വിവാഹം കഴിച്ചാൽ ഉണ്ടായ ഗോസിപ്പുകളെല്ലാം സത്യമാണെന്ന് പറയും എന്നൊക്കെയാണ് കാവ്യയുടെ അമ്മ പറഞ്ഞത്. പിന്നീട് ഞാൻ സത്യാവസ്ഥകളും മറ്റും പറഞ്ഞ് മനസ്സിലാക്കി അവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ദിലീപ് കൂട്ടിച്ചേർത്തു.

നടിക്ക് നേരെയുണ്ടായ അതിക്രമത്തിലെ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് പറഞ്ഞു. താനാണ് അക്രമത്തിന് പിന്നിലെന്ന് കേട്ടപ്പോള്‍ ജീവിതം മടുത്തതായി തോന്നി. രാവിലെ എണീക്കുമ്പോള്‍ എന്താ ഏതാ എന്നറിയാത്ത ഒരു സാധനം നമുക്ക് നേരെ വരികയാണ്. ആത്മഹത്യ യെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും ദിലീപ് പറഞ്ഞു.

തിളക്കം എന്ന സിനിമയില്‍ അഥിതി വേഷത്തില്‍ ആ നടി വേഷം ചെയ്തിരുന്നു. അതിന് താനാണ് സഹായിച്ചത്. അടുത്ത തന്റെ ചിത്രത്തില്‍ ഈ നടിയെ താന്‍ നായികയാക്കി. ഇവരെ എന്തിന് നായികയാക്കുന്നു എന്ന് അന്ന് പലരും തന്നോട് ചോദിച്ചതായും ദിലീപ് പറയുന്നു. അവര്‍ ഭാവിയിലെ ഹീറോഇന്‍ ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാസിനിമയിലും നിർമാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ അഭിനയിക്കുന്ന ആര്‍ക്കും ചെയ്യാവുന്ന വേഷങ്ങളാണ് അതെല്ലാം. അവരുടെ അച്ഛനുമായി തനിക്ക് അടുപ്പമുണ്ട്, ബഹുമാനമുണ്ട്. ഒരു പാവം മനുഷ്യനാണെന്നും ദിലീപ് പറയുന്നു. അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളും അറിയുന്നതിനാല്‍ താന്‍ പരമാവധി അവരെ സഹായിച്ചു. പിന്നീട് ചില സാഹചര്യങ്ങളില്‍ അവരുടെ പെരുമാറ്റങ്ങളും രീതികളും ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ മാറിയെന്നും ദിലീപ് പറഞ്ഞു.

കുറച്ചുകാലം മുന്‍പ് ഒരു മാസികയില്‍, ഒരു സൂപ്പര്‍ താരം തന്റെ ചിത്രങ്ങള്‍ മുടക്കുന്നു എന്ന് ആ നടി ആരോപിച്ചിരുന്നു. തന്റെ പേര് പറയാത്തതിനാല്‍ താന്‍ പ്രതികരിക്കാന്‍ പോയില്ലെന്നും ദിലീപ് പറഞ്ഞു. അതിന് ശേഷമാണ് ഈ പീഡനപ്രശ്‌നം. അത് കേട്ടപ്പോള്‍ ഞെട്ടിയെന്നും ദിലീപ് വിശദീകരിക്കുന്നു. രാമലീലയുടെ ഷൂട്ടിംഗിനിടെ വൈറല്‍ പനി പിടിച്ച്, തളര്‍ന്നുകിടക്കുകയായിരുന്നു താന്‍. അറിഞ്ഞയുടന്‍ ചാടിഎണീറ്റ് രമ്യനമ്പീശനെ വിളിച്ചു. രമ്യയുടെ അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാവരും കൂടെയുണ്ടെന്ന് അവരോട് പറയുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞപ്പോളാണ് സാധനം നമുക്ക് നേരെ തിരിഞ്ഞുവന്നത്. സിനിമ ബ്ലോക്ക് ചെയ്തിരുന്ന പ്രമുഖ നടനാണ് പിന്നിലെന്നാണ് പ്രധാന ആരോപണം. ആകെ രണ്ടോ മൂന്നോ സിനിമ മാത്രം ചെയ്യുന്ന ആളാണ് താന്‍. ഒരു നായകനെയും വിളിച്ച് അവരെ അഭിനയിപ്പിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ സിനിമയില്‍ വേണ്ടെന്നേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും ദിലീപ് വ്യക്തമാക്കി. തമിഴിലും കന്നടയിലും തെലുങ്കിലുമൊന്നും തനിക്ക് വലിയ പിടിയില്ല. വെറുതെ കാര്യമില്ലാത്ത കാര്യങ്ങളാണ് പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കഴിവും സൗന്ദര്യവും മാത്രമല്ല, ദൈവാനുഗ്രഹവും അവസരത്തിലെ പ്രധാനഘടകമാണ്. അതൊന്നും മനസിലാക്കാതെയായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങള്‍. അവര്‍ക്ക് അങ്ങനെയൊരു കാര്യം നേരിട്ടതില്‍ സങ്കടമുണ്ട്. മഞ്ഞപത്രങ്ങളിലൂടെ തനിക്കെതിരെ വിഷയത്തില്‍ പല വാര്‍ത്തയും വന്നു. അതില്‍ പ്രമുഖമായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസെന്നും ദിലീപ് പറയുന്നു. അത്തരത്തില്‍ ഒരു ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന പത്രക്കാര്‍ക്ക് ആ ഭൂമി വിട്ടുതരുമെന്ന് ദിലീപ് വെല്ലുവിളിച്ചു.

ഫെയ്‌സ്ബുക്കിലൊക്കെ സജീവമായി നില്‍ക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും, ഇത്രയുംഅവസരങ്ങള്‍ നല്‍കിയതും. ഇങ്ങനെ ഒരു സംഭവത്തില്‍ താനുമായി യാതൊരു ഇടപാടുമില്ലെന്ന് ഒരു പോസ്റ്റ് നടിക്ക് കുറിക്കാമായിരുന്നു. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. പക്ഷേ രണ്ട് ദിവസം കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.