കാഞ്ചനമാലയുടെ ആഗ്രഹം ദിലീപിലൂടെ സഫലമായി. മൊയ്തീന്‍ സ്മാരക സേവാമന്ദിരത്തിന് സ്വന്തമായൊരു കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം ദിലീപ് നിർവഹിച്ചു. വന്‍ ജനാവലി സാക്ഷിനിൽക്കെയാണ് കാഞ്ചനമാലയുടെ ആഗ്രഹം ദിലീപ് സാക്ഷാത്കരിച്ചത്.
ദിലീപിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്. മൂന്ന് നില കെട്ടിടമാണ് പണിയുക. വിധവകള്‍ക്കും അശരണര്‍ക്കുമായുള്ള ബിപി മൊയ്തീന്‍ സേവാ കേന്ദ്രത്തിന്റെ കെട്ടിടം തീർത്തും ശോചനീയാവസ്ഥയിലായിരുന്നു. മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വാർത്തകൾ കേട്ടാണ് ദിലീപ് കാഞ്ചനമാലയുടെ അരികിലെത്തുന്നത്.
സ്വന്തം മകനപ്പെലെ ആശ്ലേഷിച്ചാണ് ദിലീപിനെ കാഞ്ചനമാല സ്വീകരിച്ചത്. ചിത്രത്തിലെപ്പോലെ തന്നെ മഴയുടെ അകമ്പടിയിൽ ആ അമ്മമനസ് തൊട്ടറിഞ്ഞ ദിലീപ്, തന്റെ എല്ലാ സഹായങ്ങളും ആ അമ്മയ്ക്ക് നൽകുമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.