പ്രേമം വ്യാജപ്പകര്‍പ്പ് ചോര്‍ന്നത് അണിയറപ്രവര്‍ത്തകരില്‍ നിന്നാണെന്ന നിഗമനത്തിലേക്ക് പൊലീസ്. ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ ആന്‍റിപൈറസി സെല്ലിന് ലഭിച്ചിട്ടുള്ളതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിനാലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ ആന്‍റി പൈറസി സെല്‍ തീരുമാനിച്ചതും വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതും.
തിങ്കളാഴ്ച ചിത്രത്തിന്‍റെ നിര്‍മാതാവ് അന്‍വര്‍ റഷീദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ പകര്‍പ്പ് ആരൊക്കെ എങ്ങോട്ടൊക്കെ പകര്‍ത്തിയിട്ടുണ്ടെന്നും ഈ പകര്‍പ്പ് ആരുടെയൊക്കെ പക്കല്‍ ഉണ്ടായിരുന്നുവെന്നും കൃത്യമായി അറിയണമെങ്കില്‍ നിര്‍മാതാവിനെ ചോദ്യം ചെയ്താലേ സാധിക്കൂ. സംവിധായകനും ചിത്രത്തിന്റെ എഡിറ്ററുമായ അൽഫോൺസ് പുത്രനെയും അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യും.
സിനിമ ചോർന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്നും മിക്സിങ് സ്റ്റുഡിയോയില്‍ നിന്നാണെന്നുമൊക്കെ ആരോപിച്ച് അണിയറക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയിരുന്നു. പൊലീസിന്‍റെ അനാസ്ഥ മൂലമാണ് കുറ്റവാളികളെ പിടികൂടാത്തതെന്നും ആരോപണങ്ങള്‍ വന്നിരുന്നു. അണിയറക്കാരുടെ കയ്യില്‍ നിന്നു തന്നെയാണ് സിനിമ ചോര്‍ന്നതെന്ന ശക്തമായ സൂചനലഭിച്ചതോടെ അന്വേഷണം വഴിത്തിരിലെത്തിയിരിക്കുകയാണ്. സുപ്രസിദ്ധിയാര്‍ജിച്ച ചിത്രം കുപ്രസിദ്ധിയിലേക്കുള്ള പാതയിലാണോ എന്നു വരും ദിവസങ്ങളില്‍ വ്യക്തമാകും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.