റിയാലിറ്റി ഷോ ഷൂട്ടിങിനിടെ സണ്ണി ലിയോൺ തളര്‍ന്ന് വീണു. ഇതിനെ തുടര്‍ന്ന് ഉടനടി സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയിൽ ആന്ത്രവീക്കമാണെന്നു കണ്ടെത്തി. ഉത്തരാഖണ്ഡില്‍ സ്‍പ്ലിറ്റ്സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണം നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച്ച വൈകിട്ടോ ശനിയാഴ്ച്ചയോ സണ്ണിക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
വയറിന് കഠിനായ വേദനയും പനിയുമായിരുന്നു സണ്ണിയ്ക്ക് ഉണ്ടായിരുന്നത്. ഇതുമായിട്ടാണ് ആശുപത്രിയില്‍ എത്തിയതും. യാത്ര കാരണമുണ്ടായ വയറു വേദന ആയിരിക്കാമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അസഹ്യമായ വേദനയില്‍ പുളഞ്ഞതോടെയാണ് വിശദമായ പരിശോധന നടത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സണ്ണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘വയറിന് കഠിനമായ വേദനയും പനിയുമായാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരുന്നു. ഞങ്ങള്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നുണ്ട്.’ സണ്ണിയുടെ മാനേജർ പറഞ്ഞു.
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ. പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ഇതിനിടയക്കും. പ്രായവ്യത്യാസമില്ലാതെ ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.