സുൽത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ നടത്തിയ പരാമര്‍ശം ഞെട്ടിച്ചുവെന്ന് നടി കങ്കണ റണാവത്ത്. അത്തരത്തിലൊരു പരാമര്‍ശം സല്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. സല്‍മാന്റെ ആരാധകര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ഇത് വേദനിപ്പിച്ചു.
സല്‍മാന്റെ പരാമര്‍ശം സമൂഹത്തിനാകെ നാണക്കേടായെന്നും കങ്കണ പറഞ്ഞു. കൃതി എന്ന ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. വിവാദ പരാമര്‍ശത്തില്‍ ഈ മാസം 29 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാന്‍ ഖാന് നോട്ടീസയച്ചിട്ടുണ്ട്.
പുതിയ ചിത്രം സുല്‍ത്താന്റെ ചിത്രീകരണത്തിന് ശേഷം താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയായിരുന്നുവെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ചിത്രീകരണം കഴിഞ്ഞ് റിങ്ങില്‍ നിന്നും മടങ്ങിയപ്പോള്‍ തനിക്ക് ശരിക്കും നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. ആറ് മണീക്കൂര്‍ നീണ്ട ചിത്രീകരണ സമയത്ത് 120 കിലോ ഭാരമുള്ളതടക്കം തനിക്ക് നേരിടേണ്ടി വന്നുവെന്നും സല്‍മാന്‍ പറഞ്ഞു.