രാജ്യത്ത് രജനികാന്തിനെതിരെയും എ ആര്‍ റഹ്മാനെതിരെയും പ്രതിഷേധം പടരുകയാണ്. പ്രവാചകന്റെ കഥ പ്രമേയമാക്കുന്ന ഇറാനിയൻ സിനിമയ്ക്ക് സംഗീതം നൽകിയതിന് ഒരു മുസ് ലിം സംഘടന റഹ്മാനെതിരെ ഫത് വ പ്രഖ്യാപിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍റെ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെയാണ് രജനിക്കെതിരെ പ്രതിഷേധം. ഈ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തി.
നമ്മുടെ രാജ്യം കൂടുതല്‍ അസഹിഷ്‌ണുതയിലേക്കാണ് നീങ്ങുന്നത്. വിമര്‍ശിക്കുന്നവരോട് പോയി പണിനോക്കാനും പ്രകാശ് രാജ് പറയുന്നു. നിങ്ങള്‍ ഇറച്ചി നിരോധിച്ചു, പോണ്‍ നിരോധിച്ചു, ഇവിടെ വോട്ടര്‍മാര്‍ക്ക് ഒരു അവകാശവുമില്ലേ ? ഈ കുമിള ഉടന്‍ തന്നെ പൊട്ടിത്തെറിക്കും. പ്രകാശ് രാജ് പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.