അന്തരിച്ച മഹാവ്യക്തിത്വമായ എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ പേര് തെറ്റിച്ച് എഴുതിയതിന് നടി അനുഷ്ക ശര്‍മ കേട്ട പരിഹാസങ്ങള്‍ക്ക് കൈയും കണക്കുമില്ല. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും നടിയെ പരിഹസിച്ച് കൊല്ലാകൊല ചെയ്തെന്നു തന്നെ പറയാം. സംഭവത്തില്‍ അനുഷ്ക അവസാനം ഖേദം പ്രകടിപ്പിച്ചു.
‘ താന്‍ വരുത്തിയെ തെറ്റില്‍ പശ്ചാത്താപമുണ്ടെങ്കിലും കളിയാക്കിയവരോട് മാപ്പുനല്‍കാനാകില്ല. എന്‍റെ ഉദ്ദേശം ശരിയായിരുന്നതിനാല്‍ ഞാന്‍ ഈ സംഭവം മുഖവിലക്കെടുക്കുന്നുമില്ല. മുംബൈയിലെ ഒരു പ്രസ്മീറ്റിലാണ് നടി പ്രതികരിച്ചത്.
ഒരു പണിയുമില്ലാതെ കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന മുഖമില്ലാത്തെ ഭീരുക്കളാണ് എന്നെ പരിഹസിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇവര്‍ എന്‍റെ മുഖത്തുനോക്കി കളിയാക്കട്ടെ അപ്പോള്‍ കാണാം. അനുഷ്ക പറഞ്ഞു.
ഇന്ത്യ മുഴുവന്‍ മുന്‍രാഷ്ട്രപതിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്പോള്‍ എടുപിടിയില്‍ അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്. എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. ഉടന്‍ തന്നെ അനുഷ്കയ്ക്കെതിരെ ആളുകള്‍ രംഗത്തെത്തി. തെറ്റുചൂണ്ടിക്കാട്ടി വേഗം തിരുത്തൂ എന്നായി മറ്റുചിലര്‍. പോസ്റ്റുകളുടെ പെരുമഴ ആയപ്പോള്‍ അനുഷ്‌ക ആ ട്വീറ്റ് നീക്കം ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്റില്‍ എപിജെ വരെ ശരിയായി എന്നു മാത്രം കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു. അതോടെ അനുഷ്കയുടെ ട്വിറ്റര്‍ പേജ് പരിഹാസവര്‍ഷമായി മാറി. എന്നാല്‍ മൂന്നാമത്തെ തവണ അനുഷ്‌ക പേര് തെറ്റാതെ എഴുതി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.