അപരിചിതരായ ആളുകള്‍ ചേര്‍ന്ന തന്നെ കൂട്ട ബലാല്‍സംഗം ചെയ്തെന്ന് മോഡല്‍ പൂജ മിശ്രയുടെ പരാതി. മൂന്നു കാമറമാൻമാരാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് നടി ആരോപിക്കുന്നത്.
ജൂണ്‍ പത്തിനാണ് താന്‍ പീഡനത്തിന് ഇരയായതെന്നും മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നുന്നും ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പൂജ പരാതിയില്‍ പറയുന്നു.
ടിവി ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജയ്പൂരില്‍ എത്തിയത്. ചിത്രീകരണം തീർന്ന ശേഷം മൂന്നു കാമറാമാൻമാരും ഹോട്ടലിൽ പാർട്ടിക്ക് ക്ഷണിച്ചു. അവിടെവെച്ച് ഭക്ഷണത്തിൽ മരുന്നുചേർത്ത് ബോധം െകടുത്തുകയായിരുന്നെന്നും നടി ആരോപിക്കുന്നു. ഷൂട്ടിങ്ങ് സംഘത്തിലെ ആളുകള്‍ക്കെതിരെയാണ് മോഡല്‍ പരാതി നല്‍കിരിക്കുന്നത്.
പീഡിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച ആളുകള്‍ ബ്ലായ്ക്ക്‌മെയില്‍ ചെയ്യുന്നതായും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉദയപൂരിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ രണ്ടുപേര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പൂജ മിശ്രാ ആരോപിച്ചിരുന്നു. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും പണവും ആഭരണവും തട്ടിയെടുത്തു എന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.