കാമുകനൊപ്പമുള്ള എംഎംഎസ് വീഡിയോ പുറത്തായതോടെ ബോളിവുഡ് നടി അലിസ ഖാനെ വീട്ടില്‍ നിന്നും പുറത്താക്കിയത് വലിയ വാർത്തയായിരുന്നു. എല്ലാം നഷ്ടപ്പെട്ട് തെരുവില്‍ അലയുന്ന തനിക്കൊപ്പം കിടക്കപങ്കിടാന്‍ ആളുകള്‍ വിളിക്കുന്നുവെന്ന് നടി പറയുന്നു. ഇമ്രാൻ ഹാഷ്മി നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നായികകൂടിയാണ് അലിസ.
ധരിച്ചിരുന്ന വസ്ത്രവും മോതിരവും ചെയിനും ഫോണും എല്ലാം ജീവിക്കാന്‍ വേണ്ടി വിറ്റു. ഇപ്പോള്‍ പണത്തിന് വേണ്ടി ആളുകള്‍ എന്നെ കൂടെ കിടക്കാന്‍ വിളിയ്ക്കുകയാണ്. കാരണം അവര്‍ക്കിപ്പോള്‍ എന്റെ അവസ്ഥ അറിയാം. അലിസ പറയുന്നു. രാജകുടുംബത്തില്‍ ജനിച്ച അലീസ ഇന്ന് ജീവിക്കാനായി അമ്പലങ്ങളും വൃദ്ധസദനങ്ങളും കയറി ഇറങ്ങുകയാണ്.
ഈ സാഹചര്യത്തിലും സഹതാരങ്ങളോട് പണം കടം ചോദിക്കാന്‍ നടി തയ്യാറല്ല. തനിക്ക് നീതി കിട്ടണം എന്നാണ് അലിസ പറയുന്നന്നത്. അവസാനം വരെയും നീതിക്കുവേണ്ടി പോരാടും, ആരോടും യാചിക്കില്ലന്ന് നടി പറഞ്ഞു.
കാമുകനെതിരെ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് തന്റെ അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് നടി ആരോപിക്കുന്നു. അലിസയുടെ ചില സ്വകാര്യവിഡിയോ കാമുകൻ മൊബൈലിൽ പകർത്തിയിരുന്നു. വഴക്കിനെ തുടർന്ന് ഇതിൽ ഒരു വിഡിയോ സോഷ്യൽമീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് മുംബൈ പൊലീസിൽ നടി പരാതി നൽകുകയും തുടർന്ന് ആ വിഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് നടിയെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു.