ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷന് മാത്രം ആറുമാസം വേണ്ടി വന്നു. ഈ രണ്ടു വര്‍ഷത്തില്‍ 300 ദിവസം ഞാന്‍ ചിത്രത്തിനായി പ്രയത്നിച്ചു. പ്രഭാസ് പറഞ്ഞു.
ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടി വന്നു. ഇടക്ക് അപകടം പറ്റി സര്‍ജറി ചെയ്യേണ്ടി വന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍മാത്രം കിട്ടുന്ന അനുഭവമാണ് ചിത്രത്തില്‍ നിന്ന് ലഭിച്ചതെന്നും അതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും പ്രഭാസ് പറഞ്ഞു. ഈ ഒരു സിനിമ തനിക്ക് നല്‍കിയതിന് രാജമൗലിയ്ക്ക് നന്ദി പറയുന്നുവെന്നും പ്രഭാസ് പറഞ്ഞു.
ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് ചിത്രത്തിനായി മേടിച്ചത് 20 കോടിയാണ്. 20 കോടി പ്രതിഫലമായി വാങ്ങിയതിന് പുറമെ ചിത്രത്തിന്‍റെ തിയറ്റര്‍ കളക്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു വിഹിതം കൂടി പ്രഭാസിന് നല്‍കാമെന്ന് നിര്‍മാതാക്കളുമായി നടന്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഇതേ തുടര്‍ന്ന് 65 കോടി രൂപയാണ് ബാഹുബലിയില്‍ നിന്നും പ്രഭാസിന് ലഭിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.