ബീഫ് നിരോധനത്തിന് പിന്നാലെ മുംബൈയിൽ ഇറച്ചി നിരോധനവും ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിച്ച് നടി സൊനാക്ഷി സിന്‍ഹയും സോനം കപൂറും. ‘ ഇതൊരു സ്വതന്ത്രരാഷ്ട്രമാണ്! ബാന്‍-ഇസ്ഥാനിലേക്ക് സ്വാഗതം. അതായത് ഇന്ത്യ. ഈ നിരോധം വിഡ്ഢിത്തമാണ്. സൊനാക്ഷി പറയുന്നു.
എന്തുകൊണ്ട് അറിവില്ലായ്മയെയും അവഞ്ജയെയും നിരോധിക്കുന്നില്ല ? വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ആസാം നിവാസികള്‍ക്ക് എന്താണ് ചെയ്തത്. സൊനാക്ഷി ചോദിക്കുന്നു.
എന്നാല്‍, ഒരേവിഷയത്തില്‍ ഇരട്ടത്താപ്പ് ശരിയല്ലെന്ന് പറഞ്ഞ് ആളുകള്‍ ട്വിറ്ററില്‍ സൊനാക്ഷിക്കെതിരെ രംഗത്തെത്തി. ഇതിനു മുന്‍പ് മൃഗങ്ങളെ കൊല്ലുന്നതിനെതിരെ സൊനാക്ഷി സിന്‍ഹ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിയായ ഹര്‍ഷവര്‍ദ്ധനെ അഭിസംബോധന ചെയ്തായിരുന്നു ട്വീറ്റ്. ക്രിക്കറ്റ് താരം രവീന്ദ്രജഡേജയുടെ പാരഡി അക്കൗണ്ടില്‍ നിന്നുവരെ ട്രോളുമായി സൊനാക്ഷിക്കെതിരെ രംഗത്തെത്തി. നേരത്തെ തെരുവുപട്ടികളെ കൊല്ലരുതെന്ന് അറിയിച്ച് ഉമ്മന്‍ചാണ്ടിക്ക് ട്വിറ്ററിലൂടെ സൊനാക്ഷി അപേക്ഷ നല്‍കിയിരുന്നു.
രഞ്ജിനി ഹരിദാസിന് പിന്നാലെ സൊനാക്ഷി
ജൈന ഉത്സവത്തോടനുബന്ധിച്ച് വിശ്വമൈത്രി ട്രസ്റ്റിലെ അഹിംസ സംഘിന്റെ അപേക്ഷ പരിഗണിച്ച് നാല് ദിവസത്തേക്ക് ഇറച്ചി വില്പന നിറുത്തി വയ്ക്കാന്‍ ബിർഹാൻ മുംബയ് മുനിസിപ്പൽ കോർപറേഷന്‍ തീരുമാനിച്ചിരുന്നു. നടി സോനം കപൂറും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.