കരണ്‍ ജോഹറിന്റെ ആത്മകഥയായ ദ അണ്‍സ്യൂട്ടബില്‍ ബോയിയിലൂടെ ബോളിവുഡിനെ മുഴുവൻ ഞെട്ടിക്കുകയാണ് താരം. കജോളുമായുള്ള അകൽച്ചയും ഷാരൂഖുമായുള്ള ആത്മബന്ധവും വെളിപ്പെടുത്തിയ കരൺ ജോഹർ ഇത്തവണ കരീനയുമായുള്ള വഴക്കിനെക്കുറിച്ചാണ് പറയുന്നത്.
2002ൽ കരീനയുമായി പ്രതിഫലത്തിന്റെ പേരിൽ തർക്കമുണ്ടായെന്നും ഇതിനെ തുടർന്നുണ്ടായ വഴക്കിൽ ഒരുവർഷത്തോളം ഇരുവരും മിണ്ടാതിരുന്നെന്നുമാണ് കരൺ ജോഹർ പറുന്നത്. ആ സംഭവത്തെക്കുറിച്ച് കരൺ ജോഹർ പറയുന്നു.
‘കരീനയും ഹൃതിക്കും പ്രധാനവേഷങ്ങളിലെത്തിയ മുജ്സെ ദോസ്തി കരോഗി എന്ന ചിത്രം പരാജയപ്പെട്ടു നിൽക്കുകയാണ്. ആ സമയത്താണ് കല്‍ ഹോ ന ഹോ എന്ന ചിത്രത്തിനായി കരീനയെ സമീപിക്കുന്നത്. ആദിത്യ ചോപ്രയുടെ സഹായിയായിരുന്ന കുനാല്‍ കോഹ്‌ലി ആയിരുന്നു മുജ്സേ ദോസ്തി കരോഗിയുടെ സംവിധായകന്‍. ഈ സിനിമയുടെ പരാജയകാരണം കുനാൽ ആണെന്നും അതിനാൽ കരണിന്റെ സഹായിയായ നിഖിലിലും തനിക്ക് വിശ്വാസമില്ലെന്നാണ് കരീന പറഞ്ഞത്.
എന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മാതാവ് ഞാന്‍ തന്നെയായിരുന്നു. ഇവിടെയാണ് ആദ്യപ്രശ്നം ഉടലെടുക്കുന്നത്.
ഇതൊന്നും പോരാതെ ചിത്രത്തില്‍ നായകനായ ഷാരൂഖിന് നല്‍കുന്ന അത്രയും പ്രതിഫലം തനിക്കും വേണമെന്ന് കരീന വാശിപിടിച്ചു. അത് എനിക്ക് സാധിക്കില്ലായിരുന്നു. അങ്ങനെ സോറി പറഞ്ഞ് കരീനയെ മാറ്റി. തുടര്‍ന്ന് പ്രീതി സിന്റയെ നായികയാക്കുകയായിരുന്നു.
പിന്നീട് കരീനയെ ഫോണിലുടെ പലതവണ ബന്ധപ്പെട്ടു. എന്റെ കോളുകള്‍ അവര്‍ എടുത്തില്ല. ഒരു വര്‍ഷത്തോളം പരസ്പരം മിണ്ടിയില്ല. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുമെങ്കിലും പരസ്പരം പരിചയപ്പെടാനോ മിണ്ടാനോ പോകാറില്ലായിരുന്നു.
ഞാൻ പിന്നീട് കല്‍ഹോ ന ഹോയുടെ തിരക്കുകളുമായി മുന്നോട്ടുപോയി. ഷൂട്ടിങിനിടെ അച്ഛന്ന് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായിരുന്നു. അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി കരീന എന്നെ ഫോൺ വിളിച്ചു.
ഫോണിലൂടെ വളരെ വികാരാധീനയായിട്ടാണ് കരീന എന്നോട് സംസാരിച്ചത്. യാഷ് അങ്കിളിന്റെ (കരണിന്റെ അച്ഛൻ) കാര്യം അറിഞ്ഞുവെന്നും ഇത്രയും കാലം മിണ്ടാതിരുന്നതിൽ ക്ഷമ പറയുന്നുവെന്നും കരീന പറഞ്ഞു. ആ ഫോൺകോളിൽ ഞങ്ങളുടെ പിണക്കവും അലിഞ്ഞുപോയി. ’ –കരൺ ജോഹർ പറഞ്ഞു.