Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണ മകനെതിരെ ദുർമന്ത്രവാദം ചെയ്തെന്ന് സുമൻ

suman-kangana ശേഖർ സുമൻ, കങ്കണ, അധ്യായൻ

കങ്കണ–ഹൃതിക് കേസ് പുതിയ വഴിത്തിരിവിൽ. കങ്കണയുടെ മുൻകാമുകനായ അധ്യായയൻ സുമനും നടിക്കെതിരെ രംഗത്തെത്തിയിരുന്നു. നടിയുമായുള്ള ജീവിതം മരണത്തിന് തുല്യമാണെന്നും ഭ്രാന്തമായ വിചിത്ര സ്വഭാവമുള്ള കങ്കണയാണ് തന്റെ ഭാവി നശിപ്പിച്ചതെന്നും ആരോപിച്ചാണ് അധ്യായൻ രംഗത്തെത്തിയത്.

ഇപ്പോഴിതാ കങ്കണയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അധ്യയന്റെ പിതാവും ബോളിവുഡ് നടനുമായ ശേഖർ സുമൻ. തന്റെ മകനെ മയക്കുമരുന്ന് കൊടുത്ത് നശിപ്പിച്ചെന്നും ദുർമന്ത്രവാദം വരെ ചെയ്തിട്ടുണ്ടെന്നും സുമൻ ആരോപിക്കുന്നു.

ഒരു ദിവസം രാത്രി 2 മണിക്ക് അവൻ എന്നെ വിളിച്ചു. ഫോണെടുത്തതും ഞാൻ കേട്ടത് അവന്റെ കരച്ചിലാണ്. കങ്കണ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞു. ഞാൻ ഉടനെ കങ്കണയെ വിളിച്ചു എന്നാൽ എന്റെ വാക്കുകൾ ചെവിക്കൊള്ളാൻ പോലും അവൾ കൂട്ടാക്കിയില്ല. അന്നാണ് ഞാൻ ആദ്യമായി കങ്കണയോട് ദേഷ്യപ്പെടുന്നത്. പിന്നീട് ഫിലിംഫെയർ അവാർഡിന് പോയപ്പോൾ കങ്കണയുടെ സുരക്ഷാഉദ്യോഗസ്ഥർ തന്നെ എന്റെ മകനെ തള്ളിയിടുകയുണ്ടായി. അവൾ അത് കണ്ടില്ലെന്ന മട്ടിൽ അവാർഡ് മേടിക്കാൻ പോയി. മകന്റെ പേര് പോലും അവൾ പറഞ്ഞുകേട്ടില്ല. സുമൻ പറഞ്ഞു.

അധ്യയൻ ഒരിക്കൽ തലമുഴുവൻ മൊട്ടയടിച്ച് വന്നു. അന്ന് ചോദിച്ചപ്പോൾ ഫാഷൻ ആണെന്ന് പറഞ്ഞു. പിന്നീടാണ് മനസ്സിലാകുന്നത് അത് കങ്കണയുടെ വട്ട് ആയിരുന്നുവെന്ന്. അധ്യായനെ ഹിപ്നോട്ടൈസ് ചെയ്യുകയായിരുന്നു. ദുർമന്ത്രവാദവും മയക്കുമരുന്നും വരെ അവള്‍ എന്റെ മകനെതിരെ ചെയ്തു. സുമൻ പറഞ്ഞു. 

Your Rating: