സണ്ണി ലിയോൺ അഭിനയിച്ച ഗർഭനിരോധനഉറയുടെ പരസ്യം രാജ്യത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സണ്ണി ലിയോൺ അഭിനയിക്കുന്ന അത്യധികം സദാചാരവിരുദ്ധമായ ഗർഭനിരോധന ഉറയുടെ പരസ്യം പിൻവലിക്കണമെന്നാണ് ഡൽഹി വുമൺ കമ്മീഷൻ മുൻ ചെയർപേഴ്സൺ ബർഖാ സിംഗ് പറഞ്ഞത്. അതേസമയം ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ രാജ്യത്ത് പീഡനങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് സിപിഐ നേതാവ് അതുൽ കുമാർ അൻജാനും പറഞ്ഞു.
ഇതിനൊക്കെ മറുപടിയുമായി അവസാനം സണ്ണി രംഗത്തെത്തി. ‘ ഈ പരസ്യത്തിലൂടെ ഞാൻ സുരക്ഷിത ലൈംഗികതെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഭ്രൂണഹത്യപോലുള്ള കുറ്റകൃത്യങ്ങളെ ഒരുപരിധിവരെ തടയാനും ഇതു സഹായകമാകും. ഇതൊരിക്കലും ഒരു സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല. അവളു മനസ്സിനെയോ ശരീരത്തെപോലും ഇതു അലട്ടുന്നുമില്ല. പിന്നെ എന്താണ് മറ്റുള്ളവരുടെ പ്രശ്നം? സണ്ണി ചോദിക്കുന്നു.
ഏവരുടെയും ലക്ഷ്യം എന്നെയാണ്. എന്തിനാണ് ആളുകൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്. ഇതിന് മറുപടിയുമായി ഞാനെത്തിയാൽ പൊതുസമക്ഷത്ത് ഇവർ എന്നെ പരിഹസിക്കും. സണ്ണി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.