വാഹനാപകടക്കേസിൽ നടൻ സൽമാൻ ഖാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. മുംബൈയിൽ 2002 സെപ്റ്റംബർ 28ന് സൽമാൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചുവെന്ന കേസിൽ സൽമാൻ പൊലീസിനെയും നിയമ വ്യവസ്ഥയെയും സ്വാധീനിച്ചാണ് അനുകൂലമായ വിധി സമ്പാദിച്ചതെന്ന് ആരോപിച്ച് അഭിഭാഷകനായ എം.എൽ. ശർമ നൽകിയ ഹർജിയാണ് ജസ്റ്റിസ് ജെ.എസ്. ശേഖർ, ആർ. ഭാനുമതി എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്.
സെഷൻസ് കോടതി സൽമാൻ കുറ്റക്കാരനാണെന്നു വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി സൽമാനെ വിട്ടയച്ചു. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാരും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നൽകിയ അപ്പീലിൽ ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.