അമിതാഭ് ബച്ചന്റെയും രജനീകാന്തിന്റെയും അഭിനയത്തെ താരതമ്യപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വര്‍മ പറഞ്ഞ ട്വീറ്റുകൾ വൻവിവാദത്തിന് വഴിവെച്ചിരുന്നു. ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം യന്തിരനിൽ അമിതാഭ് ബച്ചൻ അഭിനയിച്ചിരുന്നെങ്കിൽ ചിത്രം ഒന്നുകൂടി മികച്ചതാകുമെന്നും കബാലിയാകാൻ യോഗ്യൻ ബച്ചനാണെന്നും രാമു പറയുകയുണ്ടായി.
മാത്രമല്ല ബച്ചന്റെ പുതിയ ചിത്രം ടീനിൽ രജനി അഭിനയിച്ചിരുന്നെങ്കിൽ പരാജയമാകുമായിരുന്നെന്നും രാമു പരിഹസിച്ചു. രാമുവിനെതിരെ രജനി ആരാധകർ മാത്രമല്ല തമിഴ്സിനിമാലോകം തന്നെ വിമർശിച്ച് രംഗത്തെത്തി. ഷോലെ എന്ന ചിത്രം ഒരു പരാജയമാക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു തമിഴ് സംവിധായകനായ വെങ്കട്പ്രഭു രാമുവിന് മറുപടി കൊടുത്തത്. മാത്രമല്ല ബച്ചന്റെ ടീന്‍ സിനിമയില്‍ രജനി അഭിനയിച്ചിരുന്നെങ്കിൽ അത് ചരിത്രമാകുമായിരുന്നെന്നും വെങ്കട് പറഞ്ഞു.