Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്ഡ്സ് രോഗം മറച്ചുവെച്ചു ; നടനെതിരെ പോൺ താരം

bree-charile

എയ്ഡ്സ് ബാധിതനെന്ന് വെളിപ്പെടുത്തിയതോടെ ഹോളിവുഡിലെ സൂപ്പർതാരവുമായ ചാർലി ഷീനെതിരെ മുൻകാമുകി രംഗത്ത്. എയ്ഡ്സ് രോഗബാധയെപറ്റി ഷീൻ തന്നോട് വെളിപ്പെടുത്തിയില്ലെന്ന വാദവുമായാണ് പോൺതാരം ബ്രീ ഒൽസൺ രംഗത്തെത്തിയത്.

ഇത്രയും ഗുരുതരമായ ഒരു രോഗത്തെപറ്റി തുറന്നു പറയാതെ തന്നെയും മറ്റുപല സ്ത്രീകളെയും കബളിപ്പിച്ച ഷീനിനെതിരെ വൻനഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്ഫയൽ ചെയ്തിരിക്കുകയാണ് ബ്രീ ഒൽസൺഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ദേവത എന്ന് ഷീൻ വിശേഷിപ്പിച്ചിരുന്ന ഈ പോൺതാരത്തിനൊപ്പമായിരുന്നു 2011 മുതൽ ലോസ്ഏഞ്ചൽസിലെ വീട്ടിൽ ഷീൻ താമസിച്ചിരുന്നത്. റേച്ചൽ എന്നാണ് ഈ പോൺ താരത്തിൻെറ യഥാർത്ഥപേര്. ഷീൻ ചലച്ചിത്രലോകത്തു നിന്ന് വിട്ടു നിന്ന കാലം മുതൽ താനും ചലച്ചിത്രലോകത്തു നിന്നും പിൻവാങ്ങിയെന്നും പിന്നീടിതുവരെ സിനിമയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അവർ പറയുന്നു.

ഷീനിനെ താൻ വളരയേറെ സ്നേഹിച്ചിരുന്നുവെന്നും അയാൾ തന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്നും പറഞ്ഞ അവർ ഷീനിനെ നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണിപ്പോൾ.

ഷീനിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരെല്ലാവരും തന്നെ തന്നെപ്പോലെ കബളിക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും അവർ പറയുന്നു.ഷീനിന് എച്ച് ഐ വി രോഗമാണെന്നുള്ള വാർത്തയെത്തും മുമ്പു തന്നെ താൻ എച്ച് ഐ വി പരിശോധന നടത്തിയെന്നും തനിക്ക് എയ്ഡ്സ് രോഗമില്ലെന്നും അവർ വെളിപ്പെടുത്തി.