എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ് റെവണന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാർഡോ ഡികാപ്രിയോ മികച്ച നടനുള്ള പുരസ്കാരം നേടി. 11 തവണ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച താരമാണ് ഡികാപ്രിയോ. ഇത് അദ്ദേഹത്തിന്റെ മൂന്നാം ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണ്.
2005ൽ ദ് ഏവിയേറ്റർ എന്ന ചിത്രത്തിനാണ് മികച്ച നടനുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. പിന്നീട് 2014ൽ വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.
ബേർഡ് മാൻ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ തവണ മികച്ച ചിത്രത്തിനുള്ള ഓസ്കർ സ്വന്തമാക്കിയ വിഖ്യാത സംവിധായകൻ അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റോയാണ് ഇത്തവണ ഡികാപ്രിയോയുടെ കൂട്ടിനുള്ളത്. ഇരുവരുമൊന്നിച്ച് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയിരിക്കുന്ന ദ് റവണന്റ് എന്ന ചിത്രത്തിനാണ് മികച്ച നടനുള്ള പുരസ്കാരം ഡികാപ്രിയോയെ തേടിയെത്തിയത്. മികച്ച സംവിധായകനും ചിത്രത്തിനുള്ള പുരസ്കാരവും റെവണന്റ് സ്വന്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.